trump

വാഷംഗ്ടൺ: യു.എസ് മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെതിരായ രണ്ടാമത്തെ ഇംപീച്ച്മെന്റ് വിചാരണ ഇന്ന് ആരംഭിക്കും. യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ അട്ടിമറിയിലൂടെ വിജയം കൈവരിച്ചെന്നാരോപിച്ച് ട്രംപ് അനുയായികളെക്കൊണ്ട് ക്യാപ്പിറ്റോളിൽ അക്രമണം നടത്തിയെന്നാണ് ട്രംപിനെതിരായ ആരോപണം. ട്രംപിനെ കുറ്റക്കാരനാക്കാനും അദ്ദേഹത്തെ വീണ്ടും പൊതുസ്ഥലത്ത് നിന്ന് വിലക്കാനും പ്രേരിപ്പിക്കുമെന്നാണ് പ്രതീക്ഷ. പ്രോസിക്ര്യൂട്ടർമാരായ ഒൻപത് ഡെമോക്രാറ്റിക് ജനാപ്രതിനിധി നിയമസഭാംഗങ്ങളും ഇതിൽ പങ്കെടുക്കും. അതേസമയം, പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് ശേഷം ഇംപീച്ച്മെന്റ് നടത്തുന്നത് ഭരണഘടനാ വിരുന്ധമാണെന്ന അടിസ്ഥാനത്തിൽ ട്രംപിനെതിരായ കേസ് തള്ളാനുള്ള ശ്രമവും നടന്നിരുന്നു. അമേരിക്കൻ ജനാധിപത്യത്തെയും ദേശീയ സുരക്ഷയെയും സംരക്ഷിക്കുന്നതിനും അധികാരത്തിനായുള്ള അക്രമത്തെ പ്രേരിപ്പിക്കുന്നതിന് വരുംകാലങ്ങളിലെ പ്രസിഡന്റുമാർക്ക് ഇതൊരു പാഠമാകണമെന്നും സെനറ്റ് ഹൗസ് പ്രോസിക്യൂട്ട‌ർമാർ വാദിച്ചു.

ട്രംപിനുവേണ്ടി നിയമസംഘം റിപ്പോർട്ട് നൽകേണ്ട അവസാന ദിവസം തിങ്കളാഴ്ചയായിരുന്നു. അതേസമയം, അദ്ദേഹം ഇപ്പോൾ സ്ഥാനമൊഴിഞ്ഞതിനാൽ വിചാരണ നടത്താൻ ഭരണഘടനാപരമായ അധികാരം സെനറ്റിന് ഇല്ലെന്നാണ് ട്രംപ് അനുയായികളുടെ പക്ഷം.

ഡെമോക്രാറ്റുകളുടെ നേതൃത്വത്തിലുള്ള ഹൗസ് ജനുവരി 13ന് ട്രംപിനെ ഇംപീച്ച് ചെയ്തിരുന്നു. രണ്ടുതവണ ഇംപീച്ച് ചെയ്യുന്നതും സ്ഥാനം ഒഴിഞ്ഞതിന് ശേഷവും വിചാരണ നേരിടുന്നതുമായ ആദ്യത്തെ യു. എസ് പ്രസിഡന്റാണ് ട്രംപ്. തിരഞ്ഞെടുപ്പി യു.എസ് ജനത്തെ വഞ്ചിച്ചെന്ന് തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ച് ട്രംപ് ജനുവരി 6ന് നടത്തിയ പ്രസംഗത്തിൽ ക്യാപ്പിറ്റോളിലേക്ക് മാർച്ച് നടത്താൻ അനുഭാവികളെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. അന്നത്തെ ആക്രമണത്തിൽ ഒരു പൊലീസ് ഉദ്ധ്യോഗസ്ഥൻ ഉൾപ്പടെ അഞ്ച്പേർ കൊല്ലപ്പെട്ടിരുന്നു.