doha

ദോഹ: ഈജിപ്ത് എയർ ദോഹയിലേക്ക് മറ്റൊരു സർവിസ് കൂടി നടത്തുന്നു. അലക്സാൻഡ്രിയ ബോർഗ് എൽ അറബ് വിമാനത്താവളത്തിൽ നിന്നാണ് ദോഹയിലേക്ക് ഈ സർവിസ് നടത്തുക. മാർച്ച് 29 മുതൽ തുടങ്ങുന്ന സർവിസിനായി കമ്പനി വെബ്സൈറ്റിൽ ബുക്കിങ് ആരംഭിച്ചു. തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ ആഴ്ചയിൽ മൂന്നു തവണ സർവിസ് ഉണ്ടാവുക.

ഉച്ചക്ക് 2.30ന് അലക്സാൻഡ്രിയയിൽനിന്ന് പുറപ്പെടുന്ന വിമാനം ഏഴുമണിക്ക് ദോഹയിൽ എത്തും. മടക്കവിമാനം ദോഹയിൽനിന്ന് രാത്രി എട്ടിന് പുറപ്പെട്ട് 10.55ന് അലക്സാൻഡ്രിയയിൽ എത്തും. അലക്സാൻഡ്രിയയിലേക്ക് 1895 റിയാലാണ് നിരക്ക്. ഖത്തർ ഉപരോധം പിൻവലിച്ചതിനുശേഷം ജനുവരി 18 മുതൽ കൈറോയിൽനിന്ന് ഈജിപ്ത് എയർ ദോഹയിലേക്ക് നേരിട്ടുള്ള വിമാന സർവിസുകൾ ആരംഭിച്ചിരുന്നു.