orthadox-sabha

കൊച്ചി: യാക്കോബായ ഓർത്തഡോക്സ് തർക്കം പരിഹരിക്കാൻ സർക്കാർ സമർപ്പിച്ച കരട് ബില്ലിനെതിരെ ഓർത്തഡോക്സ് സഭ രംഗത്ത്. സുപ്രീം കോടതി വിധിക്ക് എതിരെ നിയമ നിർമ്മാണം നടത്താൻ സാധിക്കില്ല എന്ന് പ്രതികരിച്ച ഭരണാധികാരികൾ ഇത്തരം നീക്കങ്ങൾക്ക് കൂട്ട് നിൽക്കരുത്. സുപ്രീം കോടതി വിധിയുടെ അന്തസത്തക്ക് വിരുദ്ധമായി മലങ്കര സഭയെ ഭിന്നിപ്പിച്ച് നിർത്താനുള്ള ശ്രമം രാഷ്ട്രീയ ലാഭത്തിനു വേണ്ടി മാത്രമുള്ളതാണെന്നും ഈ നീക്കം ഇന്ത്യൻ ഭരണഘടനയോടും ജുഡീഷ്യറിയോടുമുളള വെല്ലുവിളിയാണെന്നും ഓർത്തഡോക്സ് സഭ പ്രസ്താവനയിൽ പറഞ്ഞു.

വിശ്വാസികളെ ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്താനുളള ശ്രമങ്ങളെ സഭ നിയമപരമായും ജനാധിപത്യപരമായും മറ്റു മാർഗങ്ങളിലൂടെയും പ്രതിരോധിക്കും. സർക്കാർ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിൽ മാത്രം കർത്തവ്യ നിർവ്വഹണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഓർത്തഡോക്സ് സഭ പ്രസ്താവനയിൽ പറയുന്നു.