sivasankar

ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ സമീപിച്ചു. ശിവശങ്കർ ജയിലിന് പുറത്തുള്ളത് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് ഇഡി ഹർജി നൽകിയിരിക്കുന്നത്.


കസ്റ്റംസും ഇഡിയും രജസ്റ്റർ ചെയ്ത സ്വർണക്കടത്ത് കേസിലും, ഡോളർ കടത്ത് കേസിലും, കള്ളപ്പണ കേസിലും ജാമ്യം ലഭിച്ചതിനെത്തുടർന്ന് ഫെബ്രുവരി മൂന്നിനാണ് ശിവശങ്കർ ജയിൽ മോചിതനായത്. 98 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് പുറത്തിറങ്ങിയത്.

ഒക്ടോബർ 28നാണ് ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. കളളപ്പണക്കേസിൽ ചോദ്യം ചെയ്യൽ തുടരുന്നതിനിടെ നവംബറിൽ സ്വർണക്കടത്ത് കേസിലും ജനുവരിയിൽ ഡോളർ കടത്ത് കേസിലും കസ്റ്റംസ് അറസ്റ്റ് ചെയ്യുകയായിരുന്നു.