
കാൺപൂർ: വിവാഹേതരബന്ധം ചോദ്യം ചെയ്ത ഗർഭിണിയെ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി ഭർത്താവ്. ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലാണ് സംഭവം. അഖിലേഷ് ഭാര്യ അഞ്ജലിയെ (24) ബുധനാഴ്ച രാത്രി മെഡിക്കൽ ചെക്കപ്പിനെന്ന പേരിൽ കൂട്ടിക്കൊണ്ടുപോകുകയും അലംനഗറിലെ ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. അഞ്ജലിയെ ഇഷ്ടിക ഉപയോഗിച്ച് അടിച്ചു വീഴ്ത്തിയ ശേഷം അഖിലേഷ് പെട്രോൾ ഒഴിച്ച് തീകൊളുത്തി. അടുത്ത ദിവസം കത്തിക്കരിഞ്ഞ മൃതദേഹം തെരുവുനായ്ക്കളാൽ ചുറ്റപ്പെട്ട നിലയിൽ പ്രദേശവാസികളാണ് കണ്ടെത്തിയത്. കൊല്ലപ്പെടുമ്പോൾ അഞ്ജലി ഒമ്പതുമാസം ഗർഭിണിയായിരുന്നു.അഖിലേഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതായി പിതാവ് രാം ഗുലാം പൊലീസിന് മൊഴി നൽകി. അഖിലേഷിന്റെ വിവാഹേതര ബന്ധം ചോദ്യം ചെയ്തതിന്റെ പേരിൽ അഞ്ജലിയെ മകൻ ഭീഷണിപ്പെടുത്തിയിരുന്നതായും രാം വെളിപ്പെടുത്തി.