
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ രോഹിത് ശർമയ്‌ക്ക് സെഞ്ച്വറി. രോഹിത്തിന്റെ ടെസ്റ്റ് കരിയറിലെ ഏഴാം സെഞ്ച്വറിയും ടെസ്റ്റിൽ ഓപ്പണറുടെ റോളിലേക്ക് എത്തിയതിന് ശേഷമുളള മൂന്നാമത്തെ സെഞ്ച്വറിയുമാണിത്. 130 പന്തിൽ നിന്നാണ് രോഹിത് മൂന്നക്കം കടന്നത്. 14 ഫോറും രണ്ട് സിക്‌സും ഹിറ്റ്മാന്റെ ബാറ്റിൽ നിന്ന് പിറന്നു.
2019 ഒക്ടോബറിലാണ് ഇതിനു മുമ്പ് അവസാനമായി രോഹിത് സെഞ്ച്വറി കണ്ടെത്തിയത്. ഇംഗ്ലണ്ടിന് എതിരായ രോഹിത്തിന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറിയുമാണ് ചെപ്പോക്കിൽ പിറന്നത്. ഇംഗ്ലണ്ടിനെതിരെ മൂന്ന് ഫോർമാറ്റിലും സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം താരം എന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന് എതിരെ ഇതുവരെ ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി 20യിലും സെഞ്ച്വറിയുളള ഒരേയൊരു താരം വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയ്‌ലായിരുന്നു.
💯 for HITMAN @Paytm #INDvENG pic.twitter.com/QMkmVi6hqw— BCCI (@BCCI) February 13, 2021
രോഹിത് സെഞ്ച്വറിയിലേക്ക് എത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 147 റൺസ് എന്നതാണ് ഇന്ത്യയുടെ സ്‌കോർ. ചെപ്പോക്കിൽ ഇന്ത്യൻ ഇന്നിംഗ്‌സിനെ രോഹിത് എത്രമാത്രം താങ്ങി നിർത്തിയെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്‌ക്ക് രണ്ടാമത്തെ ഓവറിൽ തന്നെ ശുഭ്‌മാൻ ഗില്ലിനെ നഷ്‌ടമായിരുന്നു.
Applause from the Chepauk crowd 👌
Dressing room on its feet 👏
A congratulatory hug from Ajinkya Rahane 👍
Appreciation from all round for @ImRo45 as he completes a fine hundred in tough conditions. 🙌🙌 @Paytm #INDvENG #TeamIndia
Follow the match 👉 https://t.co/Hr7Zk2kjNC pic.twitter.com/nWmQfH5Xem— BCCI (@BCCI) February 13, 2021
പൂജാരയ്‌ക്കൊപ്പം നിന്നാണ് രോഹിത് ഇന്ത്യൻ ഇന്നിംഗ്സിനെ മുമ്പോട്ട് കൊണ്ടുപോയത്. 85 റൺസ് ആണ് പൂജാരയും രോഹിത്തും ചേർന്ന് കണ്ടെത്തിയത്. എന്നാലതിൽ 64 റൺസും വന്നത് രോഹിത്തിൽ നിന്നാണ്. കോഹ്‌ലി വന്നപ്പാടെ മടങ്ങിയിട്ടും രോഹിത് കുലുങ്ങിയില്ല. രഹാനെയ്ക്ക് ഒപ്പമുളള കൂട്ടുകെട്ടും അമ്പത് റൺസ് പിന്നിട്ടു.