meesha

കോട്ടയം: മലയാള സമൂഹം പൂർണമായും ഹിന്ദുത്വത്തിന് കീഴടങ്ങിയിട്ടില്ല എന്നതിന്റെ തെളിവാണ് തന്റെ നോവലായ 'മീശ'യ്ക്ക് ലഭിച്ച കേരള സാഹിത്യ അക്കാദമി അവാർഡെന്ന് എഴുത്തുകാരൻ എസ് ഹരീഷ്. ഇതാണ് അവാർഡ് തനിക്ക് ലഭിച്ചതിന്റെ രാഷ്ട്രീയ പ്രാധാന്യമെന്നും പുരസ്കാരം ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലയാള ഓൺലൈൻ മാദ്ധ്യമമായ 'ട്രൂകോപ്പി തിങ്കി'നോടാണ് എസ് ഹരീഷ് ഇങ്ങനെ പ്രതികരിച്ചത്.

മികച്ച നോവലിനുള്ള 2019ലെ കേരള സാഹിത്യ അക്കാദമി അവാർഡാണ് 'മീശ' നേടിയത്. സാഹിത്യ പുരസ്കാരം. 25,000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്‌കാരങ്ങൾ. നോവൽ മാസികയിൽ നിന്നും പിൻവലിക്കേണ്ടി വന്നതിനെയും തുടർന്ന് നടന്ന സംഭവങ്ങളെയും ഹിന്ദുത്വ ശക്തികൾ സാഹിത്യ സമൂഹത്തെ അവരുടെ വരുതിയിൽ കൊണ്ടുവരാൻ വേണ്ടി നടത്തിയ ശ്രമമായിട്ടാണ് തോന്നിയതെന്നും എഴുത്തുകാരൻ പറഞ്ഞു.

അതേസമയം ഹാസ സാഹിത്യത്തിനുള്ള പുരസ്‌കാരത്തിന് ഈശ്വരൻ മാത്രം സാക്ഷി എന്ന പുസ്തകത്തിലൂടെ സത്യൻ അന്തിക്കാട് അർഹനായി. സാഹിത്യ അക്കാദമിയുടെ 2019 ലെ വിശിഷ്ടാംഗത്വത്തിന് പി.വൽസലയും വി.പി.ഉണ്ണിത്തിരിയും അർഹരായി. 50,000 രൂപയും സ്വർണ്ണപതക്കവും ഫലകവുമാണ് സമ്മാനം. എൻ കെ ജോസ്, പാലക്കീഴ് നാരായണൻ, പി അപ്പുക്കുട്ടൻ, റോസ് മേരി, യൂ കലാനാഥൻ, സി പി അബൂബക്കർ എന്നിവർ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നേടി.

അക്കാദമി അവാർഡുകൾ

കവിത-പി രാമൻ (രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്, എം ആർ രേണുകുമാർ (കൊതിയൻ)

ചെറുകഥ -വിനോയ് തോമസ് (രാമച്ചി),

നാടകം -സജിത മഠത്തിൽ (അരങ്ങിലെ മത്സ്യഗന്ധികൾ),

ജിഷ അഭിനയ (ഏലി ഏലി മാ സബക്താനി),

സാഹിത്യ വിമർശനം -ഡോ. കെ.എം. അനിൽ (പാന്ഥരും വഴിയമ്പലങ്ങളും),

വൈജ്ഞാനിക സാഹിത്യം -ജി. മധുസൂദനൻ (നഷ്ടമാകുന്ന നമ്മുടെ സ്വപ്നഭൂമി), ഡോ. ആർ.വി.ജി. മേനോൻ
(ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ചരിത്രം),

ജീവചരിത്രം/ആത്മകഥ എം.ജി.എസ്. നാരായണൻ (ജാലകങ്ങൾ: ഒരു ചരിത്രാന്വേഷിയുടെ വഴികൾ, കാഴ്ചകൾ)

യാത്രാവിവരണം -അരുൺ എഴുത്തച്ഛൻ (വിശുദ്ധ പാപങ്ങളുടെ ഇന്ത്യ)

വിവർത്തനം -കെ. അരവിന്ദാക്ഷൻ (ഗോതമബുദ്ധെൻറ പരിനിർവാണം),

ഹാസസാഹിത്യം- സത്യൻ അന്തിക്കാട് (ഈശ്വരൻ മാത്രം സാക്ഷി).