
ന്യൂഡൽഹി : ഭഗവദ് ഗീതയുടെ കോപ്പിയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും, 25,000 പേരുടെ പേരുകളുമായി എസ്.. ഡി സാറ്റലൈറ്റ് എന്ന കൃത്രിമോപഗ്രഹം വിക്ഷേപിക്കാൻ ഇന്ത്യ ഒരുങ്ങുന്നു.. ഈ മാസം അവസാനമാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് പി.എസ്..എൽ.വിയിൽ ഉപഗ്രഹത്തിന്റെ വിക്ഷേപണം..
സതീഷ് ധവാൻ സാറ്റലൈറ്റ് എന്നാണ് എസ്.ഡി സാറ്റിന്റെ പൂർണരൂപം. ഇന്ത്യൻ ബഹിരാകാശ മേഖലയുടെ സ്ഥാപകരിൽ ഒരാളായ സതീഷ്വാ ധവാന്റെ പേരിലാണ് നാനോ സാറ്റലൈറ്റ് ഗണത്തിൽ പെടുന്ന കൃത്രിമോപഗ്രഹ നാമകരണം ചെയ്തിരിക്കുന്നത്. ആത്മനിർഭർ ഭാരത് പ്രകാരം സ്‌പേസ് കിഡ്സ് ഇന്ത്യയാണ് ഈ കൃത്രിമോപഗ്രഹം നിർമ്മിച്ചിരിക്കുന്നത്. അതിനാൽ ടോപ്പ് പാനലിൽ പ്രധാനമന്ത്രി മോദിയുടെ പേരും പടവും നൽകും.. ഭഗവത് ഗീതയുടെ ഒരു കോപ്പിയും ഈ സാറ്റലൈറ്റിൽ അയക്കുമെന്ന് സി.ഇ.ഒ ഡോ. ശ്രീമതി കേശൻ പറഞ്ഞു.. 25000 പേരുകളും ബഹരികാശത്തേക്ക് അയക്കുന്നുണ്ട് .. ഇതിൽ 1000 എണ്ണം വിദേശരാജ്യത്ത് നിന്നാണ്. ചെന്നൈയിലെ ഒരു സ്‌കൂൾ മുഴുവൻ കുട്ടികളുടെ പേരും നൽകി ഫെബ്രുവരി 28നാണ് പിഎസ്എൽവി സി51 ദൌത്യം നിശ്ചയിച്ചിരിക്കുന്നത്
മൂന്ന് സൈന്റഫിക്ക് പേ ലോഡുകളാണ് ഈ കൃത്രിമോപഗ്രഹത്തിനുള്ളത്. ഒന്ന് ബഹിരാകാശ റേഡിയേഷൻ സംബന്ധിച്ച പഠനത്തിനാണ്, രണ്ടാമത്തേത് മാഗ്നറ്റോസ്പീയറിനെക്കുറിച്ച് പഠിക്കാനാണ്, മൂന്നാമത്തേത് ലോ പവർ വൈഡ് ഏരിയ നൈറ്റ്വർക്ക് സംബന്ധിച്ച ഒരു പരീക്ഷണ മോഡലാണ്.
കഴിഞ്ഞ വർഷം ജൂണിൽ ബഹിരാകാശ രംഗത്തെ സ്വകാര്യ നിക്ഷേപത്തിന് അനുമതി നൽകിയ ശേഷം ഇത് ആദ്യമായാണ് രണ്ട് ഇന്ത്യൻ സ്റ്റാർട്ട്അപുകളുടെ കൃത്രിമോപഗ്രഹം ഐ.എസ്.ആർ.ഒ ബഹിരാകാശത്ത് എത്തിക്കാൻ ഒരുങ്ങുന്നത്.. ഈ ദൌത്യത്തിൽ ബ്രസീലിന്റെ പ്രധാന ഉപഗ്രഹത്തോടൊപ്പം ഏതാണ്ട് 20 ചെറു കൃത്രിമോപഗ്രഹങ്ങളും ബഹിരാകാശത്ത് എത്തിക്കും.