
ദുബായ്: പ്രവാസി വ്യവസായി ബി.ആർ. ഷെട്ടിയുടെ ലോകമെമ്പാടുമുള്ള മുഴുവൻ ആസ്തികളും മരവിപ്പിക്കാൻ യു.കെ കോടതിയുടെ ഉത്തരവ്. അബുദാബി ആസ്ഥനമായുള്ള എൻ.എം.സി.ഹെൽത്ത്‌കെയറിന്റെ സ്ഥാപകനാണ് ബി.ആർ. ഷെട്ടി. കഴിഞ്ഞ വർഷം എൻ.എം.സി.ഹെൽത്ത്‌കെയറിന്റെ സി.ഇ.ഒ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ മലയളായി പ്രശാന്ത് മങ്ങാട്ട് അടക്കമുള്ളവരുടെയും സ്വത്തുക്കൾ മരവിപ്പിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഇതോടെ ബി.ആർ.ഷെട്ടിക്കും പ്രശാന്ത് മാങ്ങാട്ടടക്കമുള്ളവർക്കും ലോകത്തിന്റെ ഏത് ഭാഗത്തുള്ള തങ്ങളുടെ സ്വത്തുക്കൾ വിൽക്കാൻ സാധിക്കില്ല. ഷെട്ടിക്കെതിരെ നേരത്തെ യു.എ.ഇയിലും നടപടികളുണ്ടായിരുന്നു. വായ്പ ക്രമക്കേടുമായി ബന്ധപ്പെട്ട് അബുദാബി വാണിജ്യ ബാങ്കിന്റെ അഭ്യർത്ഥന പ്രകാരമാണ് യു.കെ കോടതി നടപടി.