jj

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിൽ ബി.ജെ.പി നടത്തുന്ന ുപരിവർത്തൻ യാത്രയിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.. ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നാൽ സ്ത്രീകൾക്ക് തൊഴിലിൽ 33 ശതമാനം സംവരണം നൽകുമെന്നും സർക്കാർ ജീവനക്കാർക്ക് ഏഴാം ശമ്പളക്കമ്മിഷൻ നടപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞു.. ഉംഫുൻ ദുരിതാശ്വാസ സഹായനിധിയുമായി ബന്ധപ്പെട്ടുയർന്ന അഴിമതി ആരോപണങ്ങൾ അന്വേഷിക്കുമെന്നും അമിത് ഷാ പറഞ്ഞു.

മമതാ സർക്കാരിനെ നീക്കി ബി.ജെ.പിയെ അധികാരത്തിൽ എത്തിക്കുക എന്നുളളതല്ല തങ്ങളുടെ ലക്ഷ്യം.. പശ്ചിമബംഗാളിലെ സാഹചര്യങ്ങൾ മെച്ചപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്.. ബംഗാളിനെ 'സൊണാർ ബംഗ്ലാ' ആക്കാനുളള ബി.ജെ.പിയുടെ പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പ്. ഈ പോരാട്ടം ഞങ്ങളുടെ ബൂത്ത് പ്രവർത്തകരും തൃണമൂലിന്റെ സിൻഡിക്കേറ്റും തമ്മിലാണ്. മമതാ ബാനർജിയുടെ സർക്കാരിനെ നീക്കംചെയ്ത് ബി.ജെ.പിയെ അധികാരത്തിലെത്തിക്കുക എന്നുളളതല്ല ഞങ്ങളുടെ ലക്ഷ്യം. പശ്ചിമബംഗാളിന്റെ സാഹചര്യങ്ങളിൽ, സംസ്ഥാനത്തെ ദരിദ്രരുടെ അവസ്ഥയിൽ, സംസ്ഥാനത്തെ സ്ത്രീകളുടെ അവസ്ഥയിൽ മാറ്റം കൊണ്ടുവരിക എന്നുളളതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു..