
ന്യൂഡൽഹി: ഗൽവാൻ സംഘർഷത്തിൽ അഞ്ചു സൈനികർ കൊല്ലപ്പെട്ടതായും ഒരു ഉന്നത സൈനിക ഉദ്യോഗസ്ഥന് ഗുരുതര പരിക്കേറ്റതായും ചൈനയുടെ ഔദ്യോഗിക സ്ഥിരീകരണം. സംഘർഷം നടന്ന് എട്ടുമാസത്തിന് ശേഷമാണിത്. ഇതിന് പിന്നാലെ സംഘർഷത്തിന്റെ ദൃശ്യങ്ങള്‍ ചൈനീസ് മാദ്ധ്യമമായ ഷെയ്ൻ ഷിവേ പുറത്തുവിട്ടു..
അഞ്ച് സൈനികര്‍ മാത്രമെ കൊല്ലപ്പെട്ടുവെന്നാണ് ചൈനയുടെ അവകാശവാദം. എന്നാല്‍ 30 ചൈനീസ് സൈനികരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്നാണ് ഇന്ത്യ പറയുന്നത്..45 ചൈനീസ് സൈനികർ മരിച്ചുവെന്നാണ് റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്. സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരും വീരമൃത്യു വരിച്ചിരുന്നു
ചൈന പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളില്‍ ഇരുരാജ്യങ്ങളിലെയും സൈനികര്‍ ഒരു വലിയ നദി മുറിച്ചുകടക്കുന്നത് കാണം. മുന്നോട്ട് പോകുന്നവരില്‍ ചിലരെ സൈനികര്‍ തന്നെ തടയുന്നതും കാണാം. സൈനികരുടെ കൈയ്യില്‍ ബാറ്റണുകളും ഷീല്‍ഡുകളും ഉണ്ട്. ഇരുട്ടില്‍ ഫ്ളാറ്റ് ലൈറ്റുകള്‍ തെളിയുന്ന ദൃശ്യങ്ങളും ചൈന പുറത്തുവിട്ട വീഡിയോയില്‍ ഉണ്ട്.