
ചെന്നൈ: ടൈഫോയിഡ് ബാധിതയായ യുവതിയെ ചികിത്സിയ്‌ക്കാതെ മന്ത്രവാദിയുടെ അടുത്തെത്തിച്ച് അച്ഛൻ. രോഗം വരാനിടയായത് മരിച്ചുപോയ അമ്മയുടെ പ്രേതബാധ കാരണമെന്ന് കരുതിയാണ് ഇയാൾ മന്ത്രവാദിയുടെ അടുത്ത് രോഗിയായ മകളെ എത്തിച്ചത്. മന്ത്രവാദിയുടെ ചൂരലിൽ നിന്നുളള അടിയും പുകയുമേറ്ര് അവശനിലയിലായ പത്തൊൻപത്കാരിയായ മകൾ ഒടുവിൽ ദാരുണമായി മരിച്ചു.
തമിഴ്‌നാട്ടിൽ രാമനാഥപുരത്ത് ഉച്ചിപ്പുളി സ്വദേശിനി താരണിയാണ് അച്ഛൻ വീരസെൽവത്തിന്റെ അന്ധവിശ്വാസത്തിന് ഇരയാവേണ്ടി വന്നത്. ഒൻപത് വർഷം മുൻപാണ് താരണിയുടെ അമ്മ മരിച്ചത്. ഇതിന് സേഷം താരണി ഇടക്കിടെ അമ്മയെ സംസ്‌കരിച്ച സ്ഥലത്ത് പോകാറുണ്ടായിരുന്നു. ഏറ്റവും ഒടുവിൽ ഇവിടെ പോയി മടങ്ങിയെത്തിയ ശേഷമാണ് ടൈഫോയിഡ് പിടിച്ചത്. എന്നാൽ ഇത് അമ്മയുടെ പ്രേതബാധയാണെന്ന ഉറച്ച വിശ്വാസമായിരുന്നു വീരസെൽവത്തിന്. തുടർന്ന് മന്ത്രവാദിയുടെ അടുത്തെത്തിച്ച താരുണി ഇവിടെവച്ച് തളർന്നുവീണു. തുടർന്ന് ഉടൻ അടുത്തുളള പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിച്ചെങ്കിലും മരണമടഞ്ഞു.