nathaliya

ഒ. മാധവന്റെ ചെറുമകളുടെ സിനിമയിൽ
എസ് .എൽ പുരത്തിന്റെ  ചെറുമകൾ

മലയാള നാടക വേദിയിലെ ആചാര്യന്മാരായിരുന്ന ഒ .മാധവന്റെയും എസ് .എൽ പുരം സദാനന്ദന്റെയും ചെറുമക്കൾ ഫുട് പ്രിന്റ്‌സ് ഓൺ വാട്ടർ എന്ന ബ്രിട്ടീഷ് ഇന്റർനാഷണൽ സിനിമയിലൂടെ ഒന്നിക്കുന്നു. ഒ .മാധവന്റെ ചെറുമകളും മുകേഷിന്റെ അനന്തരവളുമായ നഥാലിയ ശ്യാം സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ എസ് .എൽ പുരത്തിന്റെ ചെറുമകളും സിനിമ സീരിയൽ  താരവും  തിരക്കഥാകൃത്തുമായ വൈ .എസ് ജയസോമയുടെ മകളുമായ ജയഭദ്ര അഭിനയ രംഗത്തേക്ക് ചുവടുവയ്ക്കുന്നു. നഥാലിയ ശ്യാമിന്റെ സഹോദരി നീത ശ്യാമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ സജയനും ലെനയും ബോളിവുഡ് താരം ആദിൽ ഹുസൈനും അഭിനയിക്കുന്ന ചിത്രത്തിൽ നിമിഷയുടെ കസിൻ സിസ്റ്ററുടെ വേഷത്തിലാണ് ജയഭദ്ര എത്തുന്നത്. ചിത്രത്തിന്റെ ഭൂരിഭാഗം രംഗങ്ങളും  ലണ്ടലിനായിരുന്നു ചിത്രീകരിച്ചത്. 
കേരളത്തിൽ കുമ്പളങ്ങിയിലും കൊച്ചിയിലെ ആഡംബര ഹോട്ടലിലും ചിത്രത്തിന്റെ ചില ഭാഗങ്ങൾ ചിത്രീകരിച്ചിരുന്നു.
'' അഭിനയിക്കാനാണ് ചെറുപ്പം മുതലുള്ള ആഗ്രഹം. ഞാൻ സിനിമ കുടുംബത്തിലുള്ള ഒരാളാണ് അതുകൊണ്ട് തന്നെ സിനിമയിലേക്ക് എത്തിപ്പെടാൻ എളുപ്പമാണെന്ന് പൂർണ ബോധ്യമുണ്ട്. പക്ഷേ അങ്ങനെ ഒരു സ്വാധീനം കൊണ്ടാകരുത് സിനിമയിൽ എത്തിപ്പെടേണ്ടതെന്ന നിർബന്ധം ഉണ്ടായിരുന്നു. ഞാൻ ഇപ്പോൾ മാതാ സെക്കൻഡറി സ്‌കൂളിൽ പതിനൊന്നാം ക്ലാസ്സിൽ പഠിക്കുകയാണ് . ഫാഷൻ ഡിസൈനിംഗ് പഠിച്ച് അതിനു ശേഷം വീഡിയോ എഡിറ്റിംഗ് പഠിക്കണം അത് കഴിഞ്ഞ് സിനിമയിൽ സജീവമാവണമെന്നായിരുന്നു ആഗ്രഹം.ടിക്ടോക് വിഡിയോകൾ ചെയ്യാറുണ്ട്. അങ്ങനെ ചെയ്ത ഒരു വീഡിയോ സന്ധ്യ മാം (മുകേഷിന്റെ സഹോദരി സന്ധ്യ രാജേന്ദ്രൻ )കണ്ടാണ് ഓഡിഷന്  വിളിച്ചത്. ആദ്യം ഓൺലൈൻ ഓഡിഷൻ ഉണ്ടായിരുന്നു. അതിനു ശേഷം നേരിട്ടുള്ള ഓഡിഷൻ. പെട്ടന്നായിരുന്നു കാര്യങ്ങളെല്ലാം തീരുമാനമായത്. 
സത്യം പറഞ്ഞാൽ ഞാൻ ഒട്ടും പ്രതീക്ഷിക്കാതിരുന്ന സമയത്താണ് അവസരം വന്നത്. ഇത്രയും വലിയ അവസരം കളയരുതെന്ന് തോന്നിയിരുന്നു. നഥാലിയ മാം നല്ല പിന്തുണയായിരുന്നു. സ്വാഭാവികമായി അഭിനയിച്ചാൽ മതിയെന്ന് പറഞ്ഞു.സീത എന്നാണ് കഥാപാത്രത്തിന്റെ പേര് . നിമിഷ ചേച്ചിയും ലെന ചേച്ചിയും ആദിൽ സാറുമെല്ലാം എന്റെ അഭിനയം കണ്ട് അഭിനന്ദിച്ചു.റസൂൽ പുക്കൂട്ടി സാറിന്റെ കൂടെയും അളഗപ്പൻ സാറിന്റെ കൂടെയുമെല്ലാം ജോലി ചെയ്യാൻ സാധിച്ചത് ഭാഗ്യമായി കണക്കാക്കുന്നു. എന്റെ സീനുകളെല്ലാം കുമ്പളങ്ങിയിൽ വച്ചായിരുന്നു. അമ്മ ബീനയും അനിയത്തി ജയാനന്ദയുമാണ് ഷൂട്ടിന് എന്റെ കൂടെ സെറ്റിൽ വന്നത്. വലിയൊരു അനുഭവമായിരുന്നു ഇത്. നല്ലൊരു തുടക്കമായി കാണുന്നു .'' ജയഭദ്ര പറഞ്ഞു.
ജയഭദ്ര യുടെ അച്ഛൻ ജയസോമ സിനിമ സീരിയൽ രംഗത്ത് സജീവമായ അഭിനേതാവാണ്.ജയസോമയുടെ സഹോദരൻ എസ് .എൽ പുരം ജയസൂര്യ. സ്പീഡ് ട്രാക്ക് , ഏയ്ഞ്ചൽ ജോൺ,ജാക്ക് ആൻഡ് ഡാനിയൽ എന്നീ സിനിമകൾ സംവിധാനം ചെയ്യുകയും ചില ന്യു ജെൻ നാട്ടുവിശേഷങ്ങൾ, സച്ചിൻ തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥ യെഴുതുകയും ചെയ്തിട്ടുണ്ട്. മലയാള സിനിമയുടെ നാഴികക്കല്ലുകളായ ചെമ്മീൻ , അഗ്‌നിപുത്രി , യവനിക, നെല്ല് ,കാട് , നവവധു, ഭൂമി ദേവി പുഷ്പിണിയായി, സ്ഥാനാർത്ഥി സാറാമ്മ തുടങ്ങിയ  ഒട്ടേറെ സിനിമകളുടെ തിരക്കഥ ഒരുക്കിയത് എസ്.എൽ പുരമാണ്. മലയാളസിനിമയ്ക്ക് ആദ്യമായി തിരക്കഥയ്ക്കുള്ള ദേശീയപുരസ്‌കാരം എസ് .എൽ പുരത്തിന്റെ അഗ്‌നിപുത്രിക്കായിരുന്നു.