
യെരവാൻ: അട്ടിമറി നടത്തി ഭരണം പിടിച്ചെടുക്കാൻ ശ്രമിച്ച സൈന്യത്തിന് മുന്നറിയിപ്പ് നൽകി അർമേനിയൻ പ്രധാനമന്ത്രി നികോൾ പഷ്നിയൻ. അട്ടിമറിക്ക് ശ്രമിച്ച സൈനികതലവൻ ഒനിക് ഗാസ്പരിയാനെ പുറത്താക്കിയതായി അദ്ദേഹം അറിയിച്ചു. സൈന്യം ഇനി മുതൽ തന്റെ ഉത്തരവനുസരിച്ച് പ്രവർത്തിച്ചാൽ മതിയെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു. നഗോർണോ-കരാബാഘ് സംഘർഷം പരിഹരിക്കുന്നതിനായി കരാറിൽ ഒപ്പുവച്ചതിനെ തുടർന്നാണ് സൈനിക മേധാവികൾ പഷ്നിയന്റെ രാജിയാവശ്യപ്പെട്ട് രംഗത്തുവന്നത്. കരാർ വ്യവസ്ഥകൾ അർമേനിയ്ക്ക് ഗുണകരമാണെന്നായിരുന്നു സൈന്യത്തിന്റെ ആരോപണം. ഇതിനെ തുടർന്ന്, ജനകീയപ്രതിഷേധവും രാജ്യത്ത് നടന്നു. അർമേനിയ - അസർബൈജാൻ സംഘർഷം പരിഹരിക്കുന്നതിനായി സൈന്യത്തിന്റെ നിർബന്ധപ്രകാരം ഇഷ്ടമില്ലാത്ത കരാറിൽ ഒപ്പുവയ്ക്കാൻ നിർബന്ധിതനായെന്ന് നേരത്തേ പഷ്നിയൻ വെളിപ്പെടുത്തിയിരുന്നു.നഗോർണോ-കരാബാഘ് ചൊല്ലി ഇരു രാജ്യങ്ങളും തമ്മിൽ പതിറ്റാണ്ടുകളായി സംഘർഷത്തിലായിരുന്നു.