
കൊൽക്കത്ത: ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് കൊൽക്കത്തയിൽ ഇടത്- കോൺഗ്രസ് സഖ്യത്തിന്റെ നേതൃത്വത്തിൽ പതിനായിരങ്ങളെ
അണിനിരക്കി മൂന്നാം മുന്നണിയുടെ കൂറ്റൻ റാലി നടന്നു. കൊൽക്കത്ത ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന സമ്മേളനത്തിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി റാലിയെ അഭിസംബോധന ചെയ്തു. കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അധീർ രഞ്ജൻ ചൗധരി, കോൺഗ്രസ് നേതാവും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗൽ, , സി.പി.ഐ നേതാവ് ഡി.രാജ, മുതിർന്ന സിപിഎം നേതാവ് ബിമൻ ബോസ്, ഐ.എസ്.എഫ് നേതാവ് അബ്ബാസുദ്ദീൻ സിദ്ധിഖി തുടങ്ങിയവരും പങ്കെടുത്തു.
ശനിയാഴ്ച മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധിപ്പേർ റാലിയിൽ പങ്കെടുക്കാനായി ട്രെയിനിലും ബസുകളിലുമായി ബ്രിഗേഡ് ഗ്രൗണ്ടിലേക്കെത്തിയിരുന്നു.
കോൺഗ്രസും സി.പി.എമ്മും നേതൃത്വം നല്കുന്ന മതേതര ചേരി തൃണമൂലിനെയും ബി.ജെ.പിയെയും തോല്പിക്കുമെന്ന് ഈ കൂറ്റൻ റാലി അത് തെളിയിക്കുമെന്നും കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു.