phd

തിരുവനന്തപുരം: എസ്എഫ്‌ഐ നേതാവിനായി സംസ്‌കൃത സർവകലാശാലയിൽ പിഎച്ച്.ഡി പ്രവേശനത്തിന് പട്ടികജാതി സംവരണം അട്ടിമറിച്ചെന്ന് ആക്ഷേപം. 2019-20ൽ സംവരണ ചട്ടങ്ങൾ പാലിക്കാതെയാണ് പ്രവേശനമെന്ന് സർവകലാശാല എസ് സി -എസ് ടി സെൽ അന്വേഷണത്തിൽ കണ്ടെത്തി.

മലയാള വിഭാഗത്തിൽ 10 സീ​റ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എന്നാൽ, 2019 ഡിസംബർ പതിനാറിന് മലയാള വിഭാഗത്തിൽ ചേർന്ന റിസർച്ച് കമ്മി​റ്റിയിൽ അഞ്ച് പേരെക്കൂടി ഉൾപ്പെടുത്തണമെന്ന് തീരുമാനിച്ചു. ആകെ 15 പേർ ലിസ്​റ്റിൽ ഇടം പിടിച്ചു. സംവരണ

മാനദണ്ഡമനുസരിച്ച് 15 പേരിൽ 3 പേർ പട്ടിക വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. ഈ വ്യവസ്ഥ മറികടന്ന് എസ്.എഫ്.ഐ നേതാവിന് പ്രവേശനം നൽകിയെന്നാണ് ആക്ഷേപം.

ദളിത് വിദ്യാർത്ഥി സംഘടനയുടെ പരാതിയിൽ എസ്എസി- എസ്ടി സെൽ അന്വേഷണം നടത്തിയപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്. അതേസമയം, ക്രമക്കേടില്ലെന്നും ഹൈക്കോടതി ഉത്തരവുമായി വന്ന വിദ്യാർത്ഥിക്ക പ്രവേശനം നൽകുകയായിരുന്നുവെന്നും സർവകലാശാല വിശദീകരിക്കുന്നു. തനിക്കെതിരായ പരാതി അടിസ്ഥാന രഹിതമാണെന്ന് എസ്എഫ്ഐ നേതാവും പറഞ്ഞു.