
തിരുവനന്തപുരം: പാർശ്വവത്കരിക്കപ്പെടുന്നവരെ മുഖ്യധാരയിൽ എത്തിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ പൂർത്തീകരണമാണ് അംബേദ്കർ
ഗ്രാമങ്ങളിലൂടെ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.80 അംബേദ്കർ ഗ്രാമങ്ങളുടെ പൂർത്തീകരണ പ്രഖ്യാപനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രഖ്യാപനം പാഴ്‌വാക്കല്ലെന്ന് തെളിയിക്കുകയാണ് സർക്കാർ. പട്ടികജാതി, പട്ടികവർഗ കോളനികളുടെ മുഖച്ഛായ പദ്ധതിയിലൂടെ മാറ്റി. 117 പട്ടികജാതി കോളനികളുടെയും 60 പട്ടികവർഗ കോളനികളുടെയും നിർമ്മാണം പൂർത്തിയായി.
സംസ്ഥാനത്തെ പട്ടികജാതി, പട്ടികവർഗ കോളനികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനാണ് അംബേദ്കർ ഗ്രാമം പദ്ധതി ആവിഷ്‌കരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി എ.കെ ബാലൻ അദ്ധ്യക്ഷത വഹിച്ചു.