waterroot

തിരുവനന്തപുരം: തിരുവനന്തപുരം മുതൽ കാസർകോട് വരെ നീളുന്ന പശ്ചിമതീര ജലപാതയുടെ (വെസ്റ്റ് കോസ്റ്റ് കനാൽ) ഒന്നാം ഘട്ടം പൂർത്തിയായി. നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ജലപാത ഗതാഗതത്തിന് തുറന്ന് കൊടുക്കും. രാവിലെ 10.30 ന് വേളി ടൂറിസ്റ്റ് വില്ലേജിൽ നടക്കുന്ന ചടങ്ങിൽ സിയാലിന്റെ സോളാർ ബോട്ട് ആദ്യ യാത്ര നടത്തും. ആദ്യഘട്ടത്തിൽ ജലപാതയുടെ 520 കിലോമീറ്ററാണ് ഗതാഗത യോഗ്യമാക്കിയത്. കോവളം മുതൽ നീലേശ്വരം വരെയുള്ള 590 കിലോമീറ്ററും തുടർന്ന് ഹോസ്ദുർഗ് ബേക്കൽ ഭാഗവും ചേർന്ന് 620 കിലോമീറ്ററാണ് ജലപാതയുടെ ആകെ നീളം.