
തിരുവനന്തപുരം: അർഹമായ അവസരം നിഷേധിക്കുന്നതിനെതിരെ നടക്കുന്ന യുവജന പ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള ശ്രമം വിലപ്പോകില്ലെന്ന് മുൻ മുഖ്യമന്ത്റി ഉമ്മൻചാണ്ടി പ്രസ്താവനയിൽ പറഞ്ഞു.
കെ.എസ്. യു .പ്രസിഡന്റ് കെ.എം. അഭിജിത്, സംസ്ഥാന സെക്രട്ടറി നബീൽ കല്ലമ്പലം, വൈസ് പ്രസിഡന്റ് സ്‌നേഹ .ആർ. വി. നായർ ഉൾപ്പെടെ 16 പേരാണ് പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ് ആശുപത്രയിലായത്.
വിദ്യാർത്ഥി സമരത്തെ ചോരയിൽ മുക്കി കൊല്ലാനാണ് സർക്കാർ ശ്രമിക്കുന്നത്. സമരത്തിനു പിന്നിൽ ദുഷ്ടമനസുകളുടെ ഗൂഢാലോചനയുണ്ടെന്ന മുഖ്യമന്ത്റിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്. ഈ സമരത്തിനു പിന്നിൽ കേരളത്തിലെ യുവജനങ്ങളും കേരളീയ സമൂഹവുമാണുള്ളത്. സമരക്കാരുമായി ചർച്ചയ്ക്കുപോലം തയാറാകാത്ത സർക്കാരിന് ജനകീയ പ്രക്ഷോഭത്തിനു മുന്നിൽ മുട്ടുമടക്കേണ്ടി വരുമെന്ന് ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.