
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കൻ കമ്പനിയായ ഇ.എം.സി സിയുമായി ഉണ്ടാക്കിയ കരാറിനെക്കുറിച്ച് അന്വേഷിക്കില്ലെന്ന് മന്ത്രി ഇ.പി. ജയരാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ക്ലിഫ് ഹൗസിൽ ആർക്കും പോയി മുഖ്യമന്ത്രിയുമായി ചർച്ച നടത്താം. അതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ല. ഇപ്പോൾ ഉയർന്നിട്ടുള്ളത് ബ്ലാക്ക്‌മെയിൽ ആരോപണമാണ്. അതൊന്നും അന്വേഷിക്കാൻ സമയമില്ല. വികസനകാര്യങ്ങളിലാണ് സർക്കാർ ശ്രദ്ധിക്കുന്നത്.
'കേന്ദ്രമന്ത്രി മുരളീധരൻ ഒരു രഹസ്യം കിട്ടിയാൽ പോക്കറ്റിൽ വയ്ക്കുകയാണോ വേണ്ടത്, ഞങ്ങളെ അറിയിക്കേണ്ടേ? ഇ.എം.സി.സി വ്യാജമാണെന്ന് കേന്ദ്രം മുരളീധരനെ അറിയിച്ചിട്ടുണ്ടാകും എന്നാൽ ഞങ്ങളെ അറിയിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ഇ.എം.സി സിക്ക് സർക്കാർ ഭൂമി കൊടുത്തിട്ടില്ല. കൊടുക്കാത്ത ഭൂമി എങ്ങനെയാണ് റദ്ദാക്കുക.