
തിരുവനന്തപുരം: തിരുനെല്ലി കാട്ടിൽ പൊലീസിന്റെ വെടിയേറ്റു മരിച്ച നക്സൽ വർഗീസിന്റെ സഹോദരങ്ങളായ മറിയക്കുട്ടി, അന്നമ്മ, എ. തോമസ്, എ. ജോസഫ് എന്നിവർക്ക് സെക്രട്ടറിതല സമിതി ശുപാർശ ചെയ്ത 50ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
1970 ഫെബ്രുവരി 18നാണ് വർഗ്ഗീസ് കൊല്ലപ്പെട്ടത്. വർഗ്ഗീസിനെ കൊലപ്പെടുത്തിയതാണെന്ന് വർഷങ്ങൾക്ക് ശേഷം തെളിയിക്കപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ നഷ്ടപരിഹാരത്തിന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സർക്കാരിന് ഇതുസംബന്ധിച്ച നിവേദനം നൽകാനായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം. തുടർന്ന് സഹോദരങ്ങൾ നൽകിയ നിവേദനം പരിശോധിച്ചാണ് നഷ്ടപരിഹാരത്തുക നിശ്ചയിച്ചത്.