sun-burn

തിരുവനന്തപുരം: ചൂട് വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം. സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടേക്കാം.

മുൻകരുതൽ

 രാവിലെ11 മുതൽ വൈകീട്ട് 3 വരെയാണ് ശ്രദ്ധിക്കേണ്ടത്

 നേരിട്ട് സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കുക.പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.

നിർജലീകരണം തടയാൻ കുടിവെള്ളം യാത്രയിൽ കൈവശം കരുതുക.
 ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

 മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ ഒഴിവാക്കുക.
ഒ.ആർ.എസ്., ലെസ്സി, ബട്ടർ മിൽക്ക്, നാരങ്ങവെള്ളം തുടങ്ങിയവ നല്ലതാണ്.
 അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുക.പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക.
ഇരുചക്ര വാഹനങ്ങളിൽ ഭക്ഷണ വിതരണം നടത്തുന്നവർ സുരക്ഷിതരാണെന്ന് സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം, യാത്രക്കിടയിൽ വിശ്രമിക്കാനുള്ള അനുവാദം നൽകണം.

 മാദ്ധ്യമപ്രവർത്തകരും പൊലീസും കുടകൾ ഉപയോഗിക്കണം.

ഉദ്യോഗാർഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ കുടിവെള്ളം ഉറപ്പാക്കണം.
തദ്ദേശ സ്ഥാപനങ്ങൾ വാട്ടർ കിയോസ്‌കുകളിൽ വെള്ളം ഉറപ്പു വരുത്തണം.
അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കണം. വൈദ്യസഹായം തേടണം.
സൂര്യാഘാതമേറ്റവരെ കട്ടിലിലോ തറയിലോ കിടത്തി ഫാൻ ഉപയോഗിച്ചോ വീശിയോ കാറ്റ് ലഭ്യമാക്കുക, നനഞ്ഞ തുണി കൊണ്ട് ശരീരം തുടയ്ക്കുക, വെള്ളവും ദ്രവ രൂപത്തിലുള്ള ആഹാരവും കൊടുക്കുക. ഉടനെ വൈദ്യസഹായവും എത്തിക്കണം.