dosa1

മ്യാൻമർ ആഭ്യന്തരപ്രശ്നം ഉഴുന്ന് ഇറക്കുമതിക്ക് വിനയായി

മുംബയ്: ഉഴുന്നിന് വിലയേറുമെന്ന് സൂചന. മ്യാൻമറിലെ ആഭ്യന്തര കുഴപ്പങ്ങളാണ് കാരണം. ഉഴുന്ന് ഇറക്കുമതിയെ അവിടുത്തെ പ്രശ്നങ്ങൾ ബാധിച്ചു തുടങ്ങി. വില വർദ്ധന ഉടനെ തന്നെ പ്രതീക്ഷിക്കാം.

ഇഡലിയും ദോശയും വടയും പപ്പടവും ഇല്ലാതെ തെക്കേ ഇന്ത്യക്കാർക്ക് ജീവിതം എളുപ്പമല്ല. പെട്രോൾ, പാചക വാതക വിലക്കയറ്റത്തിൽ വലയുന്ന ജനങ്ങൾ ഇനി ഉഴുന്ന് വില വർദ്ധനവും നേരിടേണ്ടി വരും. തെക്കേ ഇന്ത്യയാണ് രാജ്യത്തെ ഉഴുന്നുവിപണി.

ലോകത്തെ ഏറ്റവും വലിയ ഉഴുന്ന് ഉത്പാദകരാണ് ഇന്ത്യ. പക്ഷേ ആവശ്യത്തിന് വിളയുന്നില്ല. രണ്ടാം സ്ഥാനം അയൽരാജ്യമായ മ്യാൻമാറിനാണ്. ഇവിടെ നിന്നാണ് പ്രധാനമായും ഇറക്കുമതി.

കാലക്കേടിന് രണ്ട് മൂന്ന് വർഷമായി കാലാവസ്ഥാ പ്രശ്നങ്ങളാൽഇന്ത്യയിൽ ഉഴുന്ന് ഉത്പാദനം കുറവാണ്. അതിനിടെയാണ് ഇന്ത്യ ആശ്രയിക്കുന്ന മ്യാൻമറിൽ സൈന്യം അധികാരം പിടിച്ചതും. പ്രധാനമന്ത്രിയെ തടവിലാക്കിയതും.

അടുത്ത സാമ്പത്തിക വർഷം നാല് ലക്ഷം ടൺ ഉഴുന്ന് മ്യാൻമറിൽ നിന്ന് ഇറക്കുമതി ചെയ്യാനും അനുമതിയായിരുന്നു. പക്ഷേ ഷിപ്പിംഗ് കമ്പനികൾ മ്യാൻമറിൽ നിന്ന് ചരക്കെടുക്കാൻ വിസമ്മതിക്കുകയാണ്. പ്രമുഖ കമ്പനികളിൽ പലതും ഇവിടേക്ക് സർവീസും നിറുത്തി വെച്ചു. മ്യാൻമറിലെ കമ്പോളങ്ങളിലേക്ക് ചരക്കു വരവും കുറഞ്ഞു. എന്തായാലും ഈ വർഷം മ്യാൻമറിൽ നിന്നുള്ള ഇറക്കുമതി സുഗമമാവില്ലെന്ന് ഉറപ്പാണ്.

കഴിഞ്ഞ വർഷത്തെ ഓർഡറിൽ അവശേഷിക്കുന്ന 50,000 ടൺ ഉഴുന്ന് അവിടുത്തെ വിവിധ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നുമുണ്ട്.

നിലവിൽ ഇന്ത്യയിൽ ഉഴുന്നിന്റെ തറവില 6,000 രൂപയാണ്. പക്ഷേ 7,600ന് മുകളിൽ ഇപ്പോൾ മാർക്കറ്റിൽ മൊത്തവിലയുണ്ട്. മ്യാൻമർ ഉഴുന്നിന് 7,300-7,400 രൂപയാണ് വിപണിയിൽ.

സെപ്തംബറിലാണ് ഇനി ഇന്ത്യയിലെ വിളവെടുപ്പ് കഴിഞ്ഞ് വിപണിയിൽ ചരക്കെത്തുക. അതുവരെ മ്യാൻമർ ഉഴുന്നായിരുന്നു തുണ. ഇറക്കുമതി സുഗമമായില്ലെങ്കിൽ വിലയേറുക തന്നെ ചെയ്യും.

കേരളത്തിലെ ചില്ലറ വിപണിയിൽ ഇപ്പോൾ ഉഴുന്ന് വില 127-130 രൂപയാണ്.

ഇന്ത്യയിൽ 23-30 ലക്ഷം ടൺ ഉഴുന്നാണ് വാർഷിക ഉപഭോഗം

കൊവിഡ് കാലത്ത് ഉപഭോഗം വർദ്ധിക്കുകയും ചെയ്തു.

ഇന്ത്യയിൽ മദ്ധ്യപ്രദേശിലും മഹാരാഷ്ട്രയിലുമാണ് പ്രധാനമായും ഉഴുന്ന് കൃഷി. 2017-18ൽ 3.49 ലക്ഷം ടൺ ഉത്പാദിപ്പിച്ച് റെക്കാഡ് സൃഷ്ടിച്ചെങ്കിലും പിന്നീട് വലിയ തോതിൽ കുറയുകയായിരുന്നു. ഗുണനിലവാരവും മോശമായി.

നടപ്പു സാമ്പത്തികവർഷം നാലു ലക്ഷം ടൺ ഉഴുന്ന് ഇറക്കുമതിക്കാണ് അനുമതി. ഇതിൽ 3.78 ലക്ഷവും എത്തിക്കഴിഞ്ഞു. ജനുവരിക്ക് ശേഷം ഒരു കപ്പൽ പോലും വന്നിട്ടില്ല.