
കൊച്ചി: ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിനു പുറമേ ഒരു പടികൂടി കടന്ന് ജുഡിഷ്യൽ അന്വേഷണത്തിന് സംസ്ഥാന സർക്കാർ തീരുമാനിച്ചത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള നിയമപോരാട്ടത്തിന് വഴിതുറന്നു. മുഖ്യമന്ത്രിയടക്കമുള്ള നേതാക്കൾക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസികൾ ഗൂഢാലോചന നടത്തിയെന്ന നിഗമനത്തിലാണ് ജുഡിഷ്യൽ അന്വേഷണത്തിന് സർക്കാർ തീരുമാനിച്ചത്. ഇതിന് നിയമസാധുത ഉണ്ടെന്നും ഇല്ലെന്നുമുള്ള വാദമുഖങ്ങൾ ശക്തമാണ്. ഇതിലൊരു തീർപ്പ് കോടതി പറയേണ്ടിവരും.
1952ലെ കമ്മിഷൻസ് ഒഫ് ഇൻക്വയറി ആക്ടിലെ സെക്ഷൻ മൂന്നു പ്രകാരമാണ് അന്വേഷണ കമ്മിഷനെ നിയോഗിക്കുന്നത്. സംസ്ഥാന സർക്കാരിന് ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ രണ്ടും മൂന്നും പട്ടികയിൽ പറയുന്ന വിഷയങ്ങളിൽ അന്വേഷണ കമ്മിഷനെ നിയോഗിക്കാം. മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.കെ. മോഹനനെയാണ് ജുഡിഷ്യൽ കമ്മിഷനായി നിയമിച്ചിട്ടുള്ളത്.
 വാദം :
 മറുവാദം
``സർക്കാരിന്റെ പ്രഖ്യാപനം വന്നെങ്കിലും ഉത്തരവിറങ്ങിയിട്ടില്ല. തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി വേണം. കമ്മിഷന്റെ അനുമതി ലഭിച്ചാൽ ചുമതലയേൽക്കും. ഉത്തരവിറങ്ങിക്കഴിഞ്ഞിട്ടു പ്രതികരിക്കാം.
-ജസ്റ്റിസ് വി.കെ. മോഹനൻ