mani
mani

മാനന്തവാടി: പി.കെ.ജയലക്ഷ്മിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എൻ.ഡി.എ. സ്ഥാനാർത്ഥിയായി ആദ്യം പരിഗണിക്കപ്പെട്ട സി.മണികണ്ഠൻ. മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥിയായ മുൻ മന്ത്രി പി.കെ. ജയലക്ഷ്മി ഇത്തവണ ജയിക്കേണ്ടത് നാടിന്റെ ആവശ്യമാണെന്ന് ജയലക്ഷ്മിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ അൽപ്പസമയം പങ്കെടുത്ത ശേഷം മണികണ്ഠൻ പറഞ്ഞു.

താൻ എം.ബി.എ. പഠനം പൂർത്തിയാക്കിയിട്ടും ഫീസ് തീർത്തടയ്ക്കാൻ പണമില്ലാതെ ബുദ്ധിമുട്ടിയപ്പോൾ മന്ത്രിയായിരുന്ന ജയലക്ഷ്മി മുൻകൈ എടുത്താണ് രണ്ട് ലക്ഷത്തോളം രൂപ അടച്ചതെന്നും അങ്ങനെയാണ് തനിക്ക് എം.ബി. എ സർട്ടിഫിക്കറ്റ് ലഭിച്ചതെന്നും മണികണ്ഠൻ പറഞ്ഞു.

പാണ്ടിക്കടവിൽ പണിയ സമുദായത്തിലെ ദമ്പതികളുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ജയലക്ഷ്മിയോട് ഭാര്യയോടും കുടുംബാംഗങ്ങളോടുമൊപ്പം എത്തിയ മണികണ്ഠൻ നന്ദി പറഞ്ഞു.

നിയോജക മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉള്ളതിനാൽ വിജയപ്രതീക്ഷയിലാണ് താനെന്നും കുപ്രചരണങ്ങൾക്ക് മാനന്തവാടിയിലെ ജനങ്ങൾ മറുപടി നൽകുമെന്നും ജയലക്ഷ്മി പറഞ്ഞു. എടവക ഗ്രാമ പഞ്ചായത്തംഗം വിനോദ് തോട്ടത്തിലിനൊപ്പമാണ് ജയലക്ഷ്മി വിവാഹത്തിനെത്തിയത്.