navas-munna-arun

തൃശൂർ: തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ 75ഓളം വ്യാപാരസ്ഥാപനങ്ങളിൽ കവർച്ച നടത്തിയ മൂന്ന് പേരെ തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യ ഐ.പി.എസിന്റെ നിർദേശപ്രകാരം അസിസ്റ്റന്റ് പൊലീസ് കമ്മീഷണർമാരായ ബിജോ അലക്സാണ്ടർ, അനീഷ് വി കോര എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തമിഴ്നാട്ടിലെ ആനമലയിൽ നിന്നും ഇന്നലെ പുലർച്ചെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും മോഷണമുതലുകളായ വിലകൂടിയ 55 ഓളം മൊബൈൽഫോണുകളും, ടാബുകളും കണ്ടെടുത്തു. പാലക്കാട് ചിറ്റൂർ സ്വദേശി നവാസ് (29), ചെർപ്പുളശ്ശേരി കോറ്റ തൊടി വീട്ടിൽ മുഹമ്മദ്‌ ബിലാൽ എന്ന മുന്ന (20), തമിഴ്നാട് ട്രിച്ചി ലാൽഗുഡി അണ്ണാ നഗർ കോളനിയിൽ അരുൺ കുമാർ (29) എന്നിവരാണ് അറസ്റ്റിലായത്.

ചോദ്യം ചെയ്തതിൽ പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നും മോഷണം നടത്തിയ മൂന്നു ബൈക്കുകളിൽ പകൽസമയങ്ങളിൽ വ്യാപാരസ്ഥാപനങ്ങളിൽ എത്തി നിരീക്ഷിച്ചശേഷം സ്ഥാപനങ്ങളുടെ ഷട്ടറിന് നടുവിൽ ലോക്ക് ഇല്ലാത്ത കടകൾ ഏതെന്നു മനസ്സിലാക്കി ഷട്ടറിന് നടുവില് പിടിയിൽ തുണി കെട്ടി വലിച്ച്ഗ്യാപ് ഉണ്ടാക്കി അകത്തു കയറി മോഷണം നടത്തുകയാണ് ഇവരുടെ രീതി. ഓരോ ഏരിയകളും കണ്ടുവെച്ച പരമാവധി സ്ഥാപനങ്ങളിൽ മോഷണം നടത്തി, മുതലുകളുമായി അന്ന് പുലർച്ചെ തന്നെ തമിഴ്നാട്ടിലോട്ട് മടങ്ങുകയാണ് ഇവരുടെ രീതി.

ഇവരിൽ നിന്നും തിരുവില്ലാമലയിൽ നിന്നും മോഷണം നടത്തിയ മൊബൈൽ ഫോണുകളും ടാബുകളും കണ്ടെടുക്കുകയും തുടർന്ന് ചോദ്യം ചെയ്തതിൽ ഇവർ മണ്ണുത്തി, നടത്തറ, പട്ടിക്കാട്, ആലത്തൂർ, നെന്മാറ, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളിൽ നിന്നും ഇതേ മാതിരി 75ഓളം മോഷണങ്ങൾ നടത്തിയതായി സമ്മതിച്ചിട്ടുള്ളതാണ്. മോഷണം മുതലുകൾ വിറ്റ് കിട്ടുന്ന തുക മയക്കുമരുന്നിനും സ്ത്രീകൾക്കും ആയിട്ടാണ് ഇവർ കൂടുതലും ചെലവഴിച്ചിരുന്നത്.