
ന്യൂഡല്‍ഹി: കേരളത്തിൽ ഭരണത്തുടർച്ചയുണ്ടാകുമെന്ന പ്രവനവുമായി ടൈംസ് നൗ-സി വോട്ടര്‍ സര്‍വെ. എല്‍.ഡി.എഫ് 140 സീറ്റുകളില്‍ 82-ഉം വിജയിച്ചേക്കും. യു.ഡി.എഫ് 56 സീറ്റുകളില്‍ വിജയിച്ചേക്കുമെന്നും ബി.ജെ.പി ഒരു സീറ്റില്‍ ഒതുങ്ങുമെന്നും സര്‍വെ പ്രവചിക്കുന്നു.
എല്‍.ഡി.എഫ് 78 മുതല്‍ 86 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. യു.ഡി.എഫിന് 52 മുതല്‍ 60 സീറ്റുകള്‍ വരെ ലഭിക്കാം. ബി.ജെ.പിക്ക് 0-2 സീറ്റുകള്‍ ലഭിക്കാനാണ് സാധ്യത. എല്‍.ഡി.എഫിന്റെ വോട്ട് ഷെയറില്‍ 0.6 ശതമാനം കുറവ് വരും. 2016-ല്‍ 43.5 ശതമാനം വോട്ട് ഷെയര്‍ ഉണ്ടായിരുന്നത് 2021 ല്‍ 42.9 ശതമാനമായി കുറയും. യു.ഡി.എഫിന്റെ വോട്ട് ഷെയര്‍ 38.8 ശതമാനത്തില്‍നിന്ന് 37.6 ശതമാനമായി കുറയുമെന്നും സർവെ പ്രവചിക്കുന്നു.
മുഖ്യമന്ത്രിയാകാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നവരുടെ പട്ടികയില്‍ പിണറായി വിജയനാണ് ഒന്നാം സ്ഥാനത്ത്. 42.34 ശതമാനംപേര്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തി രേഖപ്പെടുത്തി. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ 36.36 ശതമാനം പേര്‍ അതീവ തൃപ്തിയും 39.66 ശതമാനം പേര്‍ തൃപ്തിയുമാണ് രേഖപ്പെടുത്തിയത്. കേരളത്തില്‍നിന്ന് സര്‍വെയില്‍ പങ്കെടുത്ത 55.84 ശതമാനം പേരും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആകണമെന്നും 31.95 ശതമാനം പേര്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകണമെന്നും ആഗ്രഹം പ്രകടിപ്പിച്ചു.