vinodini-balakrishnan

കൊച്ചി: സി പി എം നേതാവ് കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്‌ണൻ കസ്റ്റംസിന് മുന്നിൽ ഇന്ന് ഹാജരാകുന്നതിൽ അവ്യക്തത. വിനോദിനി ബാലകൃഷ്‌ണൻ ഇന്ന് ഹാജരാകില്ലയെന്നത് സംബന്ധിച്ച് കസ്റ്റംസിന് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.

ലൈഫ് മിഷൻ പദ്ധതിയുടെ കോഴയായി യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ നൽകിയ ഐ ഫോണുകളിൽ ഒന്ന് വിനോദിനി ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഇന്ന് ഹാജരാകണമെന്ന് കാട്ടി കസ്റ്റംസ് വിനോദിനിയ്‌ക്ക് നോട്ടീസ് നൽകിയത്. യു എ ഇ കോൺസുൽ ജനറലിന് നൽകിയ ഐഫോൺ എങ്ങനെ വിനോദിനി ബാലകൃഷ്‌ണന്റെ കൈയിൽ എത്തിയെന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്.

സന്തോഷ് ഈപ്പനിൽ നിന്ന് താൻ ഫോൺ കൈപ്പറ്റിയിട്ടില്ലെന്നും സന്തോഷ് ഈപ്പനെ അറയില്ലെന്നുമാണ് വിനോദിനി നേരത്തെ പ്രതികരിച്ചത്. വിനോദിനിയെ അറിയില്ലെന്നായിരുന്നു സന്തോഷ് ഈപ്പന്റെയും പ്രതികരണം.