
തിരുവനന്തപുരം: എൽ ഡി എഫ് അധികാരത്തിലെത്താൻ സഹായകരമായ സ്ഥാനാർത്ഥി പാനലാണ് സി പി എം തയ്യാറാക്കിയതെന്ന് സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. സി പി എം പുതിയ കക്ഷികൾക്കായി അഞ്ച് സിറ്റിംഗ് സീറ്റ് ഉൾപ്പടെ ഏഴ് സീറ്റുകളാണ് വിട്ടുകൊടുത്തത്. സർക്കാരിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ മുന്നണി ഐക്യം സഹായകരമായിട്ടുണ്ട്. തുടർഭരണം നൽകിയാൽ ഈ ഐക്യം തുടരുമെന്നും വിജയരാഘവൻ പറഞ്ഞു.
അംഗീകാരത്തിന്റെ അളവുകോൽ പാർലമെന്ററി പ്രവർത്തനം മാത്രമാണെന്ന് സി പി എം കരുതുന്നില്ല. സംഘടനാപ്രവർത്തനവും അതിപ്രധാനമാണ്. ആരേയും ഒഴിവാക്കുകയല്ല രണ്ട് തവണ മാനദണ്ഡത്തിന്റെ ഉദ്ദേശം. മികച്ചയാളുകളെ ഒഴിവാക്കിയെന്ന് ചിലർ ബോധപൂർവം പ്രചാരണം നടത്തുന്നുണ്ട്. ഇത് ജനം നിരാകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ തലത്തിലുമുളള കമ്മിറ്റികളിലെ അഭിപ്രായങ്ങൾ പരിഗണിച്ചാണ് പട്ടികയ്‌ക്ക് അന്തിമരൂപം നൽകിയത്. കോൺഗ്രസ്, ബി ജെ പി സ്ഥാനാർത്ഥി പട്ടികകളിൽ ഏറ്റവും കുറവ് ജനാധിപത്യ ഉളളടക്കമാണ്. ബി ജെ പി സ്ഥാനാർത്ഥി നിർണയം എവിടെയാണെന്ന് പോലും ആർക്കുമറിയില്ലെന്നും വിജയരാഘവൻ വിമർശിച്ചു.
തുടർഭരണം വരാതിരിക്കാൻ, മുഖ്യമന്ത്രിക്കെതിരെ ഉന്നതതല ഗൂഢാലോചന നടക്കുകയാണെന്ന് എ വിജയരാഘവൻ ആരോപിച്ചു. രാഹുൽ ഗാന്ധിയും അമിത് ഷായും പരസ്‌പരം വിമർശിക്കുന്നില്ല. വർഗീയതയ്ക്ക് എതിരെ നിലപാടെടുക്കുന്നത് കേരളത്തിൽ സി പി എം മാത്രമാണ്. നുണപ്രചാരണത്തിലൂടെ തുടർഭരണം തടയാമെന്നത് വ്യാമോഹം മാത്രമാണെന്നും എ വിജയരാഘവൻ വ്യക്തമാക്കി.
വിദ്യാർത്ഥി, യുവജനപ്രസ്ഥാനങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ട്. ഈ സംഘടനകളിൽ നിന്ന് 13 പേർക്ക് പ്രാതിനിധ്യം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് പുറമേ, മന്ത്രിമാരായ കെ കെ ശൈലജ, ടി പി രാമകൃഷ്‌ണൻ, എം എം മണി എന്നിവരും, സംഘടനാരംഗത്ത് നിന്ന് എം വി ഗോവിന്ദൻ, കെ രാധാകൃഷ്‌ണൻ, പി രാജീവ്, കെ എൻ ബാലഗോപാൽ എന്നിങ്ങനെയും എട്ട് പേർ മത്സരിക്കുന്നു.
ബിരുദധാരികളായ 48 പേരുണ്ട് സ്ഥാനാർത്ഥിപ്പട്ടികയിൽ. 30 വയസ് വരെയുളള നാല് പേർ, 30-40നും ഇടയിൽ പ്രായമുള്ള 8 പേർ, 40-50 വയസ് പ്രായമുളള 13 പേർ, 50-60ന് മേൽ പ്രായമുളള 31 പേർ, 60ന് മേൽ 24 പേരും മത്സരിക്കുന്നു. 12 സ്വതന്ത്രരും മത്സരിക്കുന്നുണ്ട്.
തിരുവനന്തപുരം
പാറശാല -സി.കെ.ഹരീന്ദ്രൻ
നെയ്യാറ്റിൻകര - കെ ആൻസലൻ
വട്ടിയൂർക്കാവ് - വി.കെ.പ്രശാന്ത്
കാട്ടാക്കട - ഐ.ബി.സതീഷ്
നേമം - വി.ശിവൻകുട്ടി
കഴക്കൂട്ടം - കടകംപള്ളി സുരേന്ദ്രൻ
വർക്കല - വി. ജോയ്
വാമനപുരം - ഡി.കെ.മുരളി
ആറ്റിങ്ങൽ - ഒ.എസ്.അംബിക
അരുവിക്കര - ജി സ്റ്റീഫൻ
.......
കൊല്ലം
കൊല്ലം- എം മുകേഷ്
ഇരവിപുരം - എം നൗഷാദ്
ചവറ - ഡോ.സുജിത്ത് വിജയൻ
കുണ്ടറ - ജെ.മേഴ്‌സിക്കുട്ടിയമ്മ
കൊട്ടാരക്കര - കെ.എൻ.ബാലഗോപാൽ
......
പത്തനംതിട്ട
ആറന്മുള- വീണാ ജോർജ്
കോന്നി - കെ.യു.ജനീഷ് കുമാർ
റാന്നി ഘടകകക്ഷിക്ക്
.........
ആലപ്പുഴ
ചെങ്ങന്നൂർ -സജി ചെറിയാൻ
കായംകുളം - യു .പ്രതിഭ
അമ്പലപ്പുഴ- എച്ച്.സലാം
അരൂർ - ദലീമ ജോജോ
മാവേലിക്കര - എം എസ് അരുൺ കുമാർ
ആലപ്പുഴ- പി.പി .ചിത്തരഞ്ജൻ
............
കോട്ടയം
ഏറ്റുമാനൂർ -വി.എൻ വാസവൻ
പുതുപ്പള്ളി- ജെയ്ക്ക് സി തോമസ്
കോട്ടയം- കെ.അനിൽകുമാർ
......
എറണാകുളം
കൊച്ചി - കെ.ജെ. മാക്സി
വൈപ്പിൻ - കെ.എൻ ഉണ്ണികൃഷ്ണൻ
തൃക്കാക്കര - ഡോ. ജെ.ജേക്കബ്
തൃപ്പൂണിത്തുറ - എം.സ്വരാജ്
കളമശേരി - പി രാജീവ്
കോതമംഗലം - ആന്റണി ജോൺ
കുന്നത്തുനാട് - പി.വി.ശ്രീനിജൻ
ആലുവ - ഷെൽന നിഷാദ്
എറണാകുളം- ഷാജി ജോർജ്
.........
ഇടുക്കി
ഉടുമ്പൻചോല - എം.എം.മണി
............
തൃശൂർ
ഇരിങ്ങാലക്കുട - ഡോ.ആർ.ബിന്ദു
വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പള്ളി
മണലൂർ - മുരളി പെരുനെല്ലി
ചേലക്കര - കെ.രാധാകൃഷ്ണൻ
ഗുരുവായൂർ - അക്ബർ
പുതുക്കാട് - കെ.കെ. രാമചന്ദ്രൻ
കുന്നംകുളം - എ.സി.മൊയ്തീൻ
............
പാലക്കാട്
തൃത്താല- എം ബി രാജേഷ്
തരൂർ- പി.പി.സുമോദ്,
കൊങ്ങാട്- ശാന്തകുമാരി
ഷൊർണൂർ-പി.മമ്മിക്കുട്ടി
ഒറ്റപ്പാലം-പ്രേം കുമാർ
മലമ്പുഴ-എ.പ്രഭാകരൻ
ആലത്തൂർ- കെ. ഡി. പ്രസേനൻ
നെന്മാറ- കെ.ബാബു
.......
വയനാട്
മാനന്തവാടി- ഒ.ആർ കേളു
ബത്തേരി- എം.എസ്.വിശ്വനാഥൻ
.....
മലപ്പുറം
തവനൂർ - കെ.ടി.ജലീൽ
പൊന്നാനി- പി.നന്ദകുമാർ
നിലമ്പൂർ-പി.വി.അൻവർ
താനൂർ-അബ്ദുറഹ്മാൻ
പെരിന്തൽമണ്ണ- മുഹമ്മദ് മുസ്തഫ
കൊണ്ടോട്ടി-സുലൈമാൻ ഹാജി
മങ്കട- റഷീദലി
വേങ്ങര-ജിജി
വണ്ടൂർ- പി.മിഥുന
......
കോഴിക്കോട്
പേരാമ്പ്ര - ടി.പി. രാമകൃഷ്ണൻ
ബാലുശ്ശേരി : സച്ചിൻ ദേവ്
കോഴിക്കോട് നോര്‍ത്ത്-:തോട്ടത്തിൽ രവീന്ദ്രൻ
ബേപ്പൂർ: പി.എ.മുഹമ്മദ് റിയാസ്
തിരുവമ്പാടി - ലിന്റോ ജോസഫ്
കൊടുവള്ളി - കാരാട്ട് റസാഖ്
കുന്ദമംഗലം- പിടിഎ റഹീം
കൊയിലാണ്ടി - കാനത്തിൽ ജമീല
.........
കണ്ണൂർ
ധർമ്മടം -പിണറായി വിജയൻ
തലശേരി -എ എൻ ഷംസീർ
പയ്യന്നൂർ -ടി ഐ മധുസൂധനൻ
കല്യാശേരി -എം വിജിൻ
അഴിക്കോട് -കെ വി സുമേഷ്
പേരാവൂർ - സക്കീർ ഹുസൈൻ
മട്ടന്നൂർ -കെ.കെ.ഷൈലജ
തളിപറമ്പ് -എം.വി ഗോവിന്ദൻ
..........
കാസർകോട്
ഉദുമ - സി എച്ച കുഞ്ഞമ്പു
തൃക്കരിപ്പൂർ -എം. രാജഗോപാൽ
തർക്കമുളള മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ദേവികുളത്തും പിന്നീടായിരിക്കും പ്രഖ്യാപനം.