vinodini-balakrishnan

കൊച്ചി: സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ കസ്റ്റംസിന് മുന്നിൽ ഹാജരായില്ല. രാവിലെ 11 മണിക്കാണ് ഹാജരാകാൻ നിർദേശിച്ചിരുന്നത്. ലൈഫ് മിഷൻ പദ്ധതിയുടെ കോഴയായി യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ നൽകിയ ഐ ഫോണുകളിൽ ഒന്ന് വിനോദിനി ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഇന്ന് ഹാജരാകണമെന്ന് കാട്ടി കസ്റ്റംസ് വിനോദിനിയ്ക്ക് നോട്ടീസ് നൽകിയത്

വിനോദിനി ബാലകൃഷ്ണൻ ഇന്ന് ഹാജരാകില്ലയെന്നത് സംബന്ധിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കസ്റ്റംസ് പ്രതികരിച്ചിരുന്നു. യു എ ഇ കോൺസുൽ ജനറലിന് നൽകിയ ഐഫോൺ എങ്ങനെ വിനോദിനി ബാലകൃഷ്ണന്റെ കൈയിൽ എത്തിയെന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്.

സന്തോഷ് ഈപ്പനിൽ നിന്ന് താൻ ഫോൺ കൈപ്പറ്റിയിട്ടില്ലെന്നും സന്തോഷ് ഈപ്പനെ അറിയില്ലെന്നുമാണ് വിനോദിനിയുടെ പ്രതികരണം. വിനോദിനിയെ അറിയില്ലെന്നായിരുന്നു സന്തോഷ് ഈപ്പനും പ്രതികരിച്ചത്.