pv-anvar

കോഴിക്കോട്: മൂന്ന് മാസത്തിന് ശേഷം നിലമ്പൂർ എം എൽ എ പി വി അൻവർ നാട്ടിൽ തിരിച്ചെത്തി. ഖനന വ്യവസായുമായി ബന്ധപ്പെട്ട് അദ്ദേഹം ആഫ്രിക്കയിലായിരുന്നു. തിരിച്ചെത്തിയ എം എൽ എയെ സ്വീകരിക്കാൻ വിമാനത്താവളത്തിന് പുറത്ത് പ്രവർത്തകരുടെ വലിയൊരു സംഘം തന്നെ കാത്തുനിൽക്കുന്നുണ്ട്.

എം എൽ എ ഒരാഴ്ച എടക്കരയിലെ വീട്ടിൽ ക്വാറന്റീനിൽ കഴിയുമെന്ന് സിപിഎം അറിയിച്ചു. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് താൻ നാട്ടിലേക്ക് വരുന്ന കാര്യം അദ്ദേഹം അറിയിച്ചത്. തിരിച്ചെത്തുന്നത് 25,000 കോടിയുടെ ഖനന പദ്ധതിയുമായിട്ടാണെന്നും,പദ്ധതിയിലൂടെ നിരവധി പേർക്ക് ജോലികിട്ടുമെന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞിരുന്നു.

കഴിഞ്ഞ മൂന്നു മാസമായി പി വി അന്‍വര്‍ നാട്ടിലില്ലാത്തത് ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കിയിരുന്നു. എം എൽ എയെ കാണാനില്ലെന്ന് കാണിച്ച് പ്രാദേശിക യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം വിവാദമായത്.