mamata-banerjee-

കൊൽക്കത്ത: നന്ദിഗ്രാമിൽ വച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് നേരെ ആക്രമണം ഉണ്ടായതിന് സംഭവിച്ചത് അപകടമാണെന്ന് പ്രത്യേക നിരീക്ഷകരുടെ റിപ്പോർട്ട്. മമതയ്ക്ക് സംഭവിച്ചത് അപകടമാണെന്നും തിര‌ഞ്ഞെടുപ്പ് കമ്മിഷന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.. ആക്രമണത്തിലാണ് മമതയ്ക്ക് പരിക്കേറ്റതെന്ന വാദം റിപ്പോർട്ടിൽ തള്ളികളഞ്ഞിട്ടുണ്ട്.. . പ്രത്യേക നിരീക്ഷകരായ വിവേക് ദുബെ, അജയ് നായിക് എന്നിവരിൽ നിന്നാണ് കമ്മിഷൻ റിപ്പോർട്ട് തേടിയത്.

മമതയ്ക്ക് നേരെ ആക്രമണമുണ്ടായതിന് തെളിവില്ലെന്നും സംഭവം നടക്കുമ്പോൾ മമത പോലീസിന് നടുവിലായിരുന്നുവെന്നും പ്രത്യേക നിരീക്ഷകർ വ്യക്തമാക്കി. വിഷയത്തിൽ ബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായ നേരത്തെ നൽകിയ റിപ്പോർട്ടിൽ അതൃപ്തി പ്രകടിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തിൽ നിന്ന് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുന്നോടിയായി പ്രത്യേക നിരീക്ഷകരായ വിവേക് ദുബെ, അജയ് നായക് എന്നിവർ ബംഗാളിലെ നന്ദിഗ്രാമിലെ അപകട സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.

നേരത്തെ മമതയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ആഴത്തിലുള്ള ഗൂഢാലോചനയുണ്ടെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചിരുന്നു . ഇടതുകാലിനും തോളിനും കൈത്തണ്ടയ്ക്കും കഴുത്തിനും പരിക്കേറ്റ മമതചികിത്സയ്ക്ക് ശേഷം കഴിഞ്ഞദിവസം ആശുപത്രി വിട്ടിരുന്നു.