husband-wife-

കാഠ്മണ്ഡു: ലിംഗസമത്വത്തിന് പ്രാധാന്യം നൽകുന്ന രസകരമായ ഒരു ആചാരം നേപ്പാളിലുണ്ട്. ഭർത്താവിനെ മുതുകത്തേറ്റി ഭാര്യ ഓടുക. മാർച്ച് എട്ടിന് അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് നേപ്പാളിലെ ദേവ്‍ഘട്ട് വില്ലേജ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഈ മത്സരം നടന്നത്. ഈ വർഷം നടന്ന മത്സരത്തിൽ വിവിധ പ്രായത്തിലുള്ള 16 ദമ്പതികളാണ് പങ്കെടുത്തത്.

100 മീറ്റർ ദൈർഘ്യമുള്ള ട്രാക്കിൽ ആണ് ഭർത്താവിനെ മുതുകത്തേറ്റി ഭാര്യ ഓടേണ്ടത്. ഫിനിഷിംഗ് ലൈൻ കടക്കുന്നതുവരെ ഭർത്താവ് മുതുകത്തുണ്ടാവണം. വിവാഹിതരാവുന്ന സ്‌ത്രീകളുടെ പ്രധാന ഉത്തരവാദിത്തം ഭർത്താവിന്റെ വീട്ടിലെ ജോലികൾ ചെയ്യുക എന്നതായിരുന്നു. അതുകൊണ്ട് തന്നെ അവർ കൂടുതൽ പഠിക്കേണ്ടതില്ലെന്നായിരുന്നു ധാരണ. ഈ മത്സരത്തിലൂടെ സ്‌ത്രീകൾ കഴിവുള്ളവരാണെന്നും ശക്തിയുടെയും മാനസിക ക്ഷേമത്തിന്റെയും കാര്യത്തിൽ പുരുഷനേക്കാൾ പിന്നിലല്ല സ്‌ത്രീ എന്ന സന്ദേശവും നൽകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്,” വില്ലേജ് കൗൺസിൽ മേധാവിയും പരിപാടിയുടെ സംഘാടകനുമായ ദുർഗ ബഹാദൂർ ഥാപ്പ പറഞ്ഞു.

ഭർത്താവിനെ മുതുകിൽ കയറ്റിയാണ് താൻ ഈ മൽസരത്തിൽ പങ്കെടുത്തതെന്നും ഒന്നാം സ്ഥാനം നേടാനായില്ലെങ്കിലും ഓട്ടത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷവതിയാണെന്നും മത്സരത്തിൽ പങ്കെടുത്ത പശുപതി ശ്രേഷ്ഠ പറഞ്ഞു.