gun-attack

വാഷിംഗ്ടൺ: അമേരിക്കൻ സംസ്ഥാനമായ ജോർജിയയിലുണ്ടായ വെടിവയ്പ്പിൽ ആറ് സ്ത്രീകളുൾപ്പടെ എട്ട് പേർ കൊല്ലപ്പെട്ടു. മൂന്ന് സ്പാകളിലാണ് വെടിവയ്പ്പുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. പ്രതിയെന്ന് സംശയിക്കുന്ന 21കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന്റെ കാരണമെന്തെന്ന് വ്യക്തമല്ല. അറ്റ്ലാന്റ പൊലീസിന്റെ റിപ്പോർട്ട് പ്രകാരം മരിച്ച നാല് സ്ത്രീകൾ ഏഷ്യൻ വംശജരാണെന്നാണ് സൂചന. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.