saudi-marriage-ban

റിയാദ്: പാകിസ്ഥാൻ, ബംഗ്ലാദേശ്, മ്യാൻമർ എന്നീ രാജ്യങ്ങളിലെ സ്ത്രീകളെ വിവാഹം ചെയ്യുന്നതിൽ നിന്ന് സൗദി അറേബ്യ പൗരന്മാരെ വിലക്കിയെന്ന് റിപ്പോർട്ട്. അനൗദ്യോഗിക കണക്കുകൾ പ്രകാരം ഈ രാജ്യങ്ങളിൽ നിന്നുള്ള 5,00,000ത്തിലധികം സ്ത്രീകൾ സൗദിയിൽ താമസിക്കുന്നുണ്ട്. വിദേശത്തു നിന്നുള്ള സ്ത്രീകളെ വിവാഹം ചെയ്യുന്നതിൽ നിന്നും സൗദി പുരുഷന്മാരെ പിന്തിരിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.

നിലവില്‍ വിദേശികളായ സ്ത്രീകളെ വിവാഹം ചെയ്യാൻ സൗദി പൗരന്മാർക്ക് സർക്കാരിന്റെ അനുമതി വേണം. 25ൽപരം രേഖകൾ സമർപ്പിച്ചാൽ മാത്രമേ വിവാഹത്തിന് അനുമതി ലഭിക്കുകയുള്ളൂ

ആഫ്രിക്കൻ രാജ്യമായ ഛാഡിൽ നിന്നുള്ളവരെയും വിവാഹം ചെയ്യാന്‍ സാധിക്കില്ല എന്നും റിപ്പോർട്ടുകളുണ്ട്.