
കൊച്ചി: നാമനിർദേശ പത്രിക തളളിയതിനെതിരെ തലശേരിയിലേയും ഗുരുവായൂരിലേയും എൻ ഡി എ സ്ഥാനാർത്ഥികൾ നൽകിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേയ്‌ക്ക് മാറ്റി. സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. തലശേരിയിലെ കോൺഗ്രസ് സ്ഥാനാനാർത്ഥി പി വി അരവിന്ദാക്ഷൻ കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകി.
അതേസമയം, നാമനിർദേശ പത്രിക തളളിയ സംഭവത്തിൽ കോടതിക്ക് ഇടപെടാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചു. ഫലപ്രഖ്യാപനത്തിന് ശേഷം തിരഞ്ഞെടുപ്പ് ഹർജിയിലൂടെ മാത്രമേ തിരഞ്ഞെടുപ്പിൽ ഇടപെടാനാകൂ. വിജ്ഞാപനം വന്ന ശേഷം കോടതി ഇടപെടുന്നതിൽ തടസമുണ്ട്. വിജ്ഞാപനം വന്ന ശേഷമുളള കോടതി ഇടപെടൽ സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പിനെ തടസപ്പെടുത്തുമെന്നും കമ്മിഷൻ കോടതിയിൽ പറഞ്ഞു.
നാമനിർദേശ പത്രിക തളളിയതിനെതിരെ ദേവികുളത്തെ എൻ ഡി എ സ്ഥാനാർത്ഥിയായിരുന്ന ആർ എം ധനലക്ഷ്മിയും ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.