
ന്യൂഡൽഹി: അസാമിൽ പരിഷ്‌കരിച്ച ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്നും 30 ലക്ഷം കുടുംബങ്ങൾക്ക് 3000 രൂപ പ്രതിമാസം നൽകുമെന്നും വാഗ്ദാനം ചെയ്ത് ബി.ജെ.പി പ്രകടന പത്രിക.
അസാമിൽ ഒന്നാം ഘട്ട വോട്ടെടുപ്പിന് നാല് ദിവസം ശേഷിക്കയാണ് ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കിയത്. പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് പ്രകടന പത്രികയിൽ ഒന്നും പറയുന്നില്ല.
ബംഗാളിലെ പ്രകടന പത്രികയിൽ പൗരത്വ ഭേദഗതി നിയമം ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ നടപ്പാക്കാൻ തീരുമാനമെടുക്കുമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അസാമിലെ പ്രകടന പത്രികയിൽ ഇക്കാര്യത്തെക്കുറിച്ച് മൗനം പാലിക്കുന്നു.
എന്നാൽ ഇതേക്കുറിച്ചുള്ള ചോദ്യത്തിന് സി.എ.എ എല്ലായിടത്തും നടപ്പിലാക്കുമെന്നും കേന്ദ്രം പാസാക്കിയ നിയമം സംസ്ഥാനത്തിന് റദ്ദാക്കാനാകില്ലെന്നും ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദ വ്യക്തമാക്കി.