
അമൃത്സർ: ബി.ജെ.പി എം.എൽ.എ അരുൺ നാരംഗിനെ പഞ്ചാബിലെ കർഷകർ മർദിച്ച സംഭവത്തെ അപലപിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. നാരംഗിനെ മർദിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സംസ്ഥാനത്തിന്റെ സമാധാനം തകർത്ത് നിയമം കൈയിലെടുക്കാൻ അനുവദിക്കില്ലെന്നും സിംഗ് പറഞ്ഞു. ഇത്തരം അനിഷ്ട സംഭവങ്ങൾ ഇനി ആവർത്തിക്കരുതെന്ന് മുഖ്യമന്ത്രി കർഷകരോട് അഭ്യർത്ഥിച്ചു. കേന്ദ്രത്തിന്റെ മൂന്ന് കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധി ഉടൻ അവസാനിപ്പിക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ അവ പിൻവലിക്കണമെന്നും സിംഗ് പ്രധാനമന്ത്രി നന്ദ്രേമോദിയോട് ആവശ്യപ്പെട്ടു. എം.എൽ.എയെയും എം.എൽ.എയെ രക്ഷപ്പെടുത്താൻ ശ്രമിച്ച പൊലീസുകാരെയും മർദ്ദിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഡി.ജി.പി ദിനകർ ഗുപ്തക്ക് സർക്കാർ നിർദ്ദേശം നൽകി.