
തിരുവനന്തപുരം: എൽ.ഡി.എഫിന് തുടർഭരണം പ്രവചിച്ച് ഏറ്റവും പുതിയ പ്രീ പോൾ സർവേ ഫലങ്ങൾ പുറത്തുവന്നു. ഏഷ്യാനെറ്റ് പ്രീപോൾ - സീ ഫോർ പ്രീപോൾ സർവേ പ്രകാരം നിയമസഭാ തിരഞ്ഞെടുപ്പിൽ 42 ശതമാനം വോട്ടുവിഹിതം നേടി 82 മുതൽ 91 വരെ സീറ്റുകളുമായി എൽഡിഎഫ് വിജയിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. 24 ന്യൂസ് പ്രീപോൾ സർവേയിൽ 76 സീറ്റുകൾ നേടി എൽ..ഡി..എപ് ്ധികാരം നിലനിറുത്തുമെന്നാണ് പ്രവചനം..യു.ഡി.എപ് 46 സീറ്റുകൾ നേടും..എൻ.ഡി.എയ്ക്ക് നേമം സീറ്റ് നഷ്ടപ്പെടുമെന്നും തിരുവനന്തപുരം മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി ജി. കൃ,്ണകുമാർ വിജയിക്കുമെന്നും സർവേ പറയുന്നു. ഇവിടെ എൽ.ഡി.എഫ് രണ്ടാംസ്ഥാനത്ത് എത്തുമെന്നും സർവേ പറയുന്നു.
ഏഷ്യാനെറ്റ് സീ ഫോർ സര്‍വേ പ്രകാരം 76 സീറ്റ് നേടി എൽ.ഡി.എഫ് അധികാരം നിലനിറുത്തും. യുഡിഎഫിന് 37 ശതമാനം വോട്ടുവിഹിതവും 46 മുതൽ 54 വരെ സീറ്റുകൾ നേടാനും സാധിക്കും. വൻകുതിപ്പിന് കൊതിക്കുന്ന ബി.ജെ.പിക്ക് 18 ശതമാനം വോട്ടുവിഹിതം സര്‍വേ പ്രവചിക്കുന്നു. മൂന്ന് മുതൽ ഏഴ് വരെ സീറ്റുകളിൽ ബിജെപിക്ക് ജയസാധ്യതയുണ്ടെന്നും സര്‍വേ പ്രവചിക്കുന്നു. മൂന്ന് മുന്നണികളിലും അല്ലാതെ മത്സരിക്കുന്നവര്‍ക്ക് മൂന്ന് ശതമാനം വോട്ടുവിഹിതവും ഒരു സീറ്റുമാണ് സര്‍വേ പ്രവചിക്കുന്നത്.
വടക്കൻ കേരളത്തിലുണ്ടായേക്കാവുന്ന വൻമുന്നേറ്റമാണ് അധികാരത്തിൽ തുടരാൻ ഇടതുമുന്നണിക്ക് സഹായമാക്കുകയെന്ന് സര്‍വേ പ്രവചിക്കുന്നത്. വടക്കൻ കേരളത്തിലെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലായുള്ള 60 സീറ്റുകളിൽ സിംഹഭാഗവും ഇടതുമുന്നണി വിജയിക്കും എന്നാണ് സർവ്വ പ്രവചിക്കുന്നത്.
മുഖ്യമന്ത്രിസ്ഥാനത്തേക്ക് സര്‍വേയിൽ പങ്കെടുത്ത 41 ശതമാനം പേരും പിണറായി വിജയനെ പിന്തുണയ്ക്കുന്നു. ഉമ്മൻ ചാണ്ടിയെ 27 ശതമാനം പേരും രമേശ് ചെന്നിത്തലയെ ഏഴ് ശതമാനം പേരും പിന്തുണച്ചു. കെകെ ശൈലജയെ 11 ശതമാനം പേരും കെ.സുരേന്ദ്രനെ ആറ് ശതമാനം പേരും പിന്താങ്ങുന്നു.