vggg
ഡി.സി.സി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആര്യാടൻ ഷൗക്കത്തിന് വി.വി. പ്രകാശ് മധുരം നൽകുന്നു

മലപ്പുറം: കോൺഗ്രസുകാരുടെ ആത്മാഭിമാനം സംരക്ഷിക്കുമെന്നും കോൺഗ്രസ് മത്സരിക്കുന്ന നാലു സീറ്റുകളടക്കം ജില്ലയിലെ 16 സീറ്റുകളിലും വിജയമാണ് ലക്ഷ്യമെന്നും ഡി.സി.സി പ്രസിഡന്റായി ചുമതലയേറ്റ ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. മലപ്പുറത്ത് കോൺഗ്രസ് പ്രവർത്തകർ ആർക്കുമുമ്പിലും തലകുനിക്കേണ്ടി വരില്ല. കെ.പി.സി.സി പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം വി.വി പ്രകാശിൽ നിന്നും ഡി.സി.സി പ്രസിഡന്റിന്റെ ചുമതല ഏറ്റെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.വിഭജന രാഷ്ട്രീയത്തിനെതിരെ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ഒന്നിച്ച് അണിനിരത്തി പോരാടിയ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ പ്രചോദനം ഉൾക്കൊണ്ട് കുലവും ഗോത്രവും നോക്കാതെ കോൺഗ്രസുകാരൻ എന്ന ഒറ്റ മനസോടെ പ്രവർത്തനരംഗത്തിറങ്ങണമെന്നും ആവശ്യപ്പെട്ടു. ഡി.സി.സി ഓഫീസിൽ നടന്ന ചടങ്ങിൽ വി.വി പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.ജില്ലയിൽ കോൺഗ്രസിനെ കൂടുതൽ കരുത്തോടെ നയിക്കാൻ ഷൗക്കത്തിന് കഴിയട്ടെ എന്ന് പ്രകാശ് പറഞ്ഞു. രജിസ്റ്ററിൽ ഒപ്പുവച്ച് ഷൗക്കത്ത് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി വി.എ കരീം, കെ.പി.സി.സി സെക്രട്ടറിമാരായ വി. ബാബുരാജ്, കെ.പി നൗഷാദലി, ഡി.സി.സി ഭാരവാഹികളായ വല്ലാഞ്ചിറ ഷൗക്കത്തലി, പി.സി വേലായുധൻകുട്ടി, വീക്ഷണം മുഹമ്മദ്, പി. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. തിരഞ്ഞെടുപ്പ് കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇന്നുരാവിലെ ഒമ്പതിന് ഡി.സി.സി ഭാരവാഹികളുടെ യോഗം ചേരും.

കഥ, തിരക്കഥ , സംഭാഷണം......
 നിലമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുും നഗരസഭ ചെയർമാനുമായിരുന്ന ഷൗക്കത്ത് നിലവിൽ കെ.പി.സി.സി സാംസ്‌ക്കാരിക വിഭാഗമായ സംസ്‌ക്കാര സാഹിതിയുടെ സംസ്ഥാന ചെയർമാനാണ്. 
 രാജീവ്ഗാന്ധി പഞ്ചായത്തീരാജ് സംഘടൻ മുൻ ദേശീയ കൺവീനർകൂടിയാണ്. കോൺഗ്രസ് നേതാവ് എന്നതിനപ്പുറം സംസ്ഥാന, ദേശീയ അവാർഡ് ജേതാവായ സിനിമാ കഥാ, തിരക്കഥാകൃത്തും നിർമ്മാതാവും കൂടിയാണ്. 
 പാഠം ഒന്ന് ഒരു വിലാപം, ദൈവനാമത്തിൽ, വിലാപങ്ങൾക്കപ്പുറം എന്നീ മൂന്ന് സിനിമകൾക്ക് മികച്ച കഥയ്ക്കും തിരക്കഥയ്ക്കും സിനിമയ്ക്കുമുള്ള സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 
 നാലാമത്തെ സിനിമയായ വർത്തമാനം ഇപ്പോൾ പ്രദർശനം തുടരുകയാണ്. 
 14-ാം വയസിൽ മാനവേദൻ സ്‌കൂളിൽ പാർലമെന്റ് ലീഡറായ ഷൗക്കത്ത്, കെ.എസ്.യു ഏറനാട് താലൂക്ക് സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹി, കെ.പി.സി.സി മെമ്പർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ജില്ലയിൽ 16 സീറ്റിലും യു.ഡി.എഫിന് വിജയിക്കാവുന്ന രാഷ്ട്രീയ സാഹചര്യമാണുള്ളത്. കൈവിട്ടുപോയ നിലമ്പൂരും പൊന്നാനിയും തവനൂരും താനൂരും ഇത്തവണ പിടിച്ചെടുക്കും
ആര്യാടൻ ഷൗക്കത്ത്