book
കേരളകൗമുദിയുടെ 110-ാം  ജന്മവാർഷികത്തിന്റെ ഭാഗമായി പത്തനംതിട്ട യൂണിറ്റ് പുറത്തിറക്കിയ പ്രയാണം സ്പെഷ്യൽ പതിപ്പ് മിസോറം ഗവർണർ അഡ്വ. പി.എസ്.ശ്രീധരൻ പിള്ള എസ്.എൻ.ഡി.പിയോഗം ഇൻസ്പെക്ടിംഗ് ഒാഫീസർ എസ്.രവീന്ദ്രൻ ഇടവിനാംപൊയ്കയിലിന് നൽകി പ്രകാശനം ചെയ്യുന്നു

വാർത്തകളുടെ നേർവഴികൾ തെളിച്ച്  110 വർഷം പിന്നിട്ട കേരളകൗമുദിയ്ക്ക് ആശംസകളുമായി ജില്ലയിലെ പൗരാവലി. ഇന്നലെ പത്തനംതിട്ട അബാൻ ആർക്കേഡിൽ നടന്ന ജന്മവാർഷിക സമ്മേളനത്തിൽ കൊവിഡ് മാനദണ്ഡഡങ്ങൾ പാലിച്ച് വിവിധ തുറകളിലുള്ളളവർ പങ്കെടുത്തു.പ്രൗഢമായ സദസിന് മുന്നിൽ ജൻമവാർഷിക സമ്മേളനം മിസോറാം ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. മുതിർന്ന ഏജൻറുമാരെ ആന്റോ ആന്റണി എം.പി ആദരിച്ചു.വീണാ ജോർജ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

മലയാളിയുടെ ചരിത്രം : ആന്റോ ആന്റണി

പത്തനംതിട്ട: കേരളകൗമുദിയുടെ 110 വർഷത്തെ ചരിത്രം മലയാളിയുടെ സാമൂഹ്യ ജീവിതത്തോടൊപ്പം സഞ്ചരിച്ച ചരിത്രം കൂടിയാണന്ന് ചടങ്ങിൽ മുതിർന്ന ഏജന്റുമാരെ ആദരിച്ച ആന്റോ ആന്റണി എം.പി. പറഞ്ഞു. 110 വർഷങ്ങൾ മലയാളിയുടെ സാമൂഹിക പരിവർത്തനത്തിന്റെ ചരിത്രം കൂടിയാണ്. മഹാകവി കുമാരനാശാനും സി.കേശവനുമടക്കമുള്ളവർ കേരളകൗമുദിക്കൊപ്പം സഞ്ചരിച്ചു. ശ്രീനാരായണ ഗുരുദേവന്റെ തത്വങ്ങളും ദർശനങ്ങളും കേരളകൗമുദി പിൻതുടർന്നു.സമൂഹത്തിലെ അവശതയനുഭവിക്കുന്നവരുടെയും, പിന്നാക്ക ജനവിഭാഗങ്ങളുടെയും ശബ്ദമായി കേരളകൗമുദി മാറി. സാമൂഹിക നവോത്ഥാനത്തിൽ ഈ ദിനപത്രത്തിന്റെ സ്ഥാനം ഒഴിച്ച് നിറുത്താനാവില്ല. കഴിഞ്ഞ 110 വർഷങ്ങളായി പത്രം വായനക്കാരിലെത്തിച്ച ഏജന്റുമാരുടെ സേവനം വിലപ്പെട്ടതാണന്നും ആന്റോ ആന്റണി പറഞ്ഞു.

കേരളകൗമുദി ജനറൽ മാനേജർ ഡി.ശ്രീസാഗർ, പത്തനംതിട്ട യൂണിറ്റ് ചീഫ് സാം ചെമ്പകത്തിൽ, ബ്യൂറോ ചീഫ് എം.ബിജുമോഹൻ തുടങ്ങിയവർ സംസാരിച്ചു. പാർവതി ജഗീഷ് ദേശീയഗാനവും സംഗീത സനൽ ദൈവദശകവും ആലപിച്ചു. പത്തനംതിട്ട സെന്റ് മേരീസ് സ്‌കൂൾ അദ്ധ്യാപകൻ ബിനു കെ.സാം കോമ്പയറിംഗ് നടത്തി.

ആദർശങ്ങളിൽ നിലയുറപ്പിച്ച പത്രം : വീണാജോർജ്

പത്തനംതിട്ട : മലയാളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ നിർണായക പങ്കുവഹിച്ച കേരളകൗമുദി തുടക്കം മുതലേ ആദർശങ്ങളിൽ നിലയുറപ്പിച്ച പത്രമാണെന്ന് വീണാ ജോർജ് എം.എൽ.എ പറഞ്ഞു. കേരളകൗമുദിയുടെ 110-ാം വാർഷികത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അവർ. ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങൾ ഉൾക്കൊണ്ട പത്രം സമൂഹത്തിന്റെ മാറ്റത്തിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ആദ്യ പത്രാധിപരായ മൂലൂരിന്റെ മണ്ണാണിത്. വളരെയധികം വെല്ലുവിളികൾ അതിജീവിച്ച പത്രത്തിന്റെ വ്യാപ്തി തിരിച്ചറിയാൻ സ്ഥാപകൻ സി.വി.കുഞ്ഞുരാമന്റെ ക്രിസ്തുമത സമ്മേളനത്തിലെ പ്രസംഗവും സി. കേശവന്റെ കോഴഞ്ചേരി പ്രസംഗവും ഗ്രഹിച്ചാൽ മതിയാകും.

വായിച്ചു വളർന്ന പത്രം: ടി.സക്കീർ ഹുസൈൻ

താൻ വായിച്ചു വളർന്ന പത്രമാണ് കേരളകൗമുദിയെന്നും ജനാധിപത്യത്തിന്റെ വളർച്ചയിൽ മുഖ്യപങ്കുവഹിക്കുന്ന പത്രമാണിതെന്നും നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു.

കേരളകൗമുദി പിന്നാക്ക സമുദായങ്ങളുട‌െ

ശക്തി സ്രോതസ്: കെ.പത്മകുമാർ

പിന്നാക്ക സമുദായങ്ങളുടെ ശക്തി സ്രോതാസാണ് കേരളകൗമുദിയെന്ന് എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ പറഞ്ഞു. കേരളകൗമുദിയുടെ വളർച്ചയ്ക്ക് എസ്.എൻ.ഡി.പി യോഗത്തിന്റെ പിന്തുണ എന്നുമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

കേരളകൗമുദി മാറ്റത്തിന്റെ ഉറച്ച ശബ്ദം: ഹരിദാസ് ഇടത്തിട്ട

കേരളത്തിന്റെ ചരിത്ര വഴിയിലൂടെ സഞ്ചരിക്കുന്ന കേരളകൗമുദി മാറ്റത്തിന്റെ ഉറച്ച ശബ്ദമാണെന്ന് എൻ.എസ്.എസ് പത്തനംതിട്ട താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. ഹരിദാസ് ഇടത്തിട്ട പറഞ്ഞു.