
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിന് ജില്ലയിലെ പതിനൊന്ന് നിയോജകമണ്ഡലങ്ങളിലേക്കുമായി പൊലീസ് നിരീക്ഷകനെ നിയോഗിച്ചു. ചെലവ് നിരീക്ഷകരായി ഏഴുപേരാണ് പ്രവർത്തിക്കുക. മുത്താ അശോക് ജയിനാണ് പൊലീസ് നിരീക്ഷകൻ (8299199930).
ചെലവ് നിരീക്ഷകരായി അക്തർ ഹുസൈൻ അൻസാരി (9871088341, 7599102042) കൊട്ടാരക്കര, ചടയമംഗലം, പത്തനാപുരം, പുനലൂർ മണ്ഡലങ്ങളിലും ഡോ. ഉമാകാന്ത് ധ്രുപതി (8986912276) കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂർ എന്നിവിടങ്ങളിലും ശിബംഗ ദാസ് ബിശ്വാസ് (9876763351) കരുനാഗപ്പള്ളി, ചവറ, കുന്നത്തൂർ മണ്ഡലങ്ങളിലുമാണ് പ്രവർത്തിക്കുക.
പൊതുനിരീക്ഷകരായി ഫൈസൽ അഫ്താബ് (7983114165) കരുനാഗപ്പള്ളി, ചവറ, കുന്നത്തൂർ മണ്ഡലങ്ങളിലും ഹരിചന്ദ്ര സെംവാൾ (9412980100) കൊട്ടാരക്കര, ചടയമംഗലം, കുണ്ടറ നിയോജകമണ്ഡലങ്ങളിലും ശല്ലേഷ് കുമാർ ചൗരസ്യ (9436891080) പത്തനാപുരം, പുനലൂർ മണ്ഡലങ്ങളിലും എസ്.കെ. പ്രജാപതി (9925990404) കൊല്ലം, ഇരവിപുരം, ചാത്തന്നൂർ മണ്ഡലങ്ങളിലുമാണ് നിയോഗിക്കപ്പെട്ടിട്ടുള്ളത്.
തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ പ്രവർത്തന സഹായത്തിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ നിയോഗിച്ചതായി ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു.