ddd

അടിമാലി: കുരിശുപാറ അറയ്ക്കൽ ഗോപിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി ഒഡീഷ സ്വദേശി രാജകുമാറിനെ തെളിവെടുപ്പിനായി  എത്തിച്ചു. കഴിഞ്ഞ 13 ന് ഒഡിഷയിലെ റത്തിൻഗിയ അൻസു സ്ട്രീറ്റിൽ വെച്ചാണ് അന്വേഷണ സംഘം രാജ്കുമാറിനെ കസ്റ്റഡിയിൽ എടുത്തത്. മാർച്ച് ഏഴിന് പുലർച്ചെ നാലു മണിയ്ക്കായിരുന്നു കൊലപാതകം.

6 ന് കുരിശുപാറ ഗോപിയുടെ വീട്ടിൽ എത്തിയ പ്രതി മറ്റൊരു മുറിയിൽ കിടന്ന് ഉറങ്ങി. പുലർച്ചെ 4ന് ഗോപി കിടന്ന മുറിയിൽ എത്തി വീട്ടിൽ ഉണ്ടായിരുന്ന ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് അവിടെ നിന്നും ലഭിച്ച പണവും സ്വർണവുമായി വീട് പൂട്ടി പുറത്ത് ഇറങ്ങി താക്കോൽ കൂട്ടം സമീപത്തെ പുഴയിൽ എറിഞ്ഞു കളഞ്ഞു. ശേഷം അടിമാലിയ്ക്ക് ബൈക്കുമായി എത്തിയ യുവാവിനൊടൊപ്പം അടിമാലി ബസ് സ്റ്റാൻഡിൽ എത്തി രക്തം പുരണ്ട പാന്റ് ഉപേക്ഷിച്ച് ഗോപിയുടെ കാവി മുണ്ട് ഉടുത്ത് വാടകയ്ക്ക് താമസിക്കുന്ന ഉഴവൂർ വീട്ടിൽ എത്തുകയായിരുന്നു. തുടർന്ന് അന്നു തന്നെ രാജ്കുമാർ പിതാവിന് അസുഖം ആണെന്ന് പറഞ്ഞ് ഒഡിഷയ്ക്ക് പോവുകയായിരുന്നു.

കഴിഞ്ഞ 12 നാണ് അടിമാലി സി.ഐ ഷാരോൺ സി.എസ്, എസ്.ഐമാരായ സി.ആർ സന്തോഷ്, സജി.എൻ.പോൾ സീനിയർ സിവിൽ പൊലീസ് ഓഫിസർ അജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്നലെ നടന്ന തെളിവെടുപ്പിൽ കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക വീടിന് സമീപത്ത് നിന്ന് കണ്ടെത്തി. തുടർന്ന് പുഴയിൽ എറിഞ്ഞു കളഞ്ഞ താക്കോൽ കൂട്ടവും കണ്ടെത്തി. കൊലപാതക സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രം അടിമാലി പ്രൈവറ്റ് സ്റ്റാൻഡിലുള്ള കടയുടെ സമീപത്ത് നിന്ന് കണ്ടെത്തി.

.