
തിരുവനന്തപുരം: അമ്പത്തൊന്ന് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർപട്ടികയിൽ കണ്ടെത്തിയ 1,63,071 വ്യാജവോട്ടർമാരുടെ വിവരം കൂടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി.
ഇതോടെ മൂന്നു തവണയായി 2,16,510 വ്യാജ വോട്ടർമാരുടെ വിവരങ്ങളാണ് പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയത്.
ഇന്നലെ കമ്മിഷന് കൈമാറിയ വ്യാജ വോട്ടർമാരുടെ എണ്ണം: പൊന്നാനി (5,589), കുറ്റിയാടി (5,478), നിലമ്പൂർ (5,085), തിരുവനന്തപുരം സെൻട്രൽ (4,871), വടക്കാഞ്ചേരി (4,862), നാദാപുരം (4,830) തൃപ്പൂണിത്തുറ (4,310), വണ്ടൂർ (4,104), വട്ടിയൂർക്കാവ് (4,029), ഒല്ലൂർ (3,940), ബേപ്പൂർ (3,858) തൃക്കാക്കര (3,835) പേരാമ്പ്ര (3,834), പാലക്കാട് (3,750), നാട്ടിക (3,743), ബാലുശേരി (3,708), നേമം (3,692), കുന്ദമംഗലം (3,661), കായംകുളം (3504), ആലുവ (3,258), മണലൂർ (3,212), അങ്കമാലി (3,161), തൃത്താല (3,005), കോവളം (2,995), എലത്തൂർ (2,942), മലമ്പുഴ (2,909) മുവാറ്റുപുഴ (2,825), ഗുരുവായൂർ (2,825), കാട്ടാക്കട (2,806), തൃശൂർ ടൗൺ (2,725), പാറശാല (2,710), പുതുകാട് (2,678), കോഴിക്കോട് നോർത്ത് (2,655), അരുവിക്കര (2,632), അരൂർ (2,573), കൊച്ചി (2,531), കൈപ്പമംഗലം (2,509), കുട്ടനാട് (2,485), കളമശേരി (2,375), ചിറ്റൂർ (2,368), ഇരിങ്ങാലക്കുട (2,354), ഒറ്റപ്പാലം (2,294), കോഴിക്കോട് സൗത്ത് (2,291), എറണാകുളം ടൗൺ (2,238), മണാർക്കാട് (2,218), ആലപ്പുഴ (2,214), നെടുമങ്ങാട് (2,208), ചെങ്ങന്നൂർ (2,202), കുന്നത്തുനാട് (2,131), പറവൂർ (2,054), വർക്കല (2,005).
അമ്പരപ്പിക്കുന്ന വിധത്തിലാണ് സംസ്ഥാനത്ത് വ്യാജ വോട്ടർമാരെ സൃഷ്ടിച്ചതെന്ന് ചെന്നിത്തല പറഞ്ഞു. യഥാർത്ഥ വോട്ടർമാരുടെ പേരും വിലാസവും ഫോട്ടോയും ഉപയോഗിച്ച് ഒന്നിലധികം വ്യാജന്മാരെ സൃഷ്ടിച്ചിരിക്കുകയാണ്. സംസ്ഥാനത്തുടനീളം ഒരേ ശൈലിയിലാണ് വ്യാജവോട്ട് ചേർക്കൽ നടന്നതെന്നും ചെന്നിത്തല പറഞ്ഞു.
ഇ.വി.എമ്മിൽസ്ഥാനാർത്ഥിയുടെ വ്യക്തിവിവരങ്ങൾക്കായി ഹർജി
വി.എമ്മിൽ സ്ഥാനാർത്ഥിയുടെ ചിഹ്നത്തിന് പകരം വയസ്, ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ അറ്റോർണി ജനറലിന് അപേക്ഷയും ഹർജിയുടെ പകർപ്പും നൽകാൻ നിർദേശിച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വനികുമാർ ഉപാദ്ധ്യായയാണ് ഹർജിക്കാരൻ.
ഇ.വി.എമ്മിലെ ചിഹ്നം മാറ്റുന്നതും വ്യക്തിഗത വിവരങ്ങളും എങ്ങനെ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് കോടതി ആരാഞ്ഞു.സ്ഥാനാർത്ഥിയുടെ മഹത്വം കാണാതെ ചിഹ്നം നോക്കി മാത്രം വോട്ട് ചെയ്യുന്നത് ജനാധിപത്യവിരുദ്ധമാണെന്നാണ് ഹർജിക്കാരൻറെ വാദം.. ഹർജിയിൽ ഒരാഴ്ചയ്ക്ക് ശേഷം വാദം കേൾക്കും..