ചേർത്തല: സ്ഥാനാർത്ഥിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന എൻ.ഡി.എ ആരോപണവും യു.ഡി.എഫും വോട്ടർ പട്ടികയിൽ കുഴപ്പങ്ങൾ കാട്ടി യെന്ന യു.ഡി​. എഫ് ആരോപണവും തോൽവി മുന്നിൽ കണ്ടാണെന്ന് മന്ത്റി പി.തിലോത്തമൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. മണ്ഡലത്തിൽ ബി.ജെ.പി കോൺഗ്രസ് കൂട്ടുകെട്ട് പകൽ പോലെ തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കോൺഗ്രസ് നേതാക്കൾക്കും കുടുംബങ്ങൾക്കു ഉൾപ്പെടെ ഇരട്ട വോട്ടു തെളിഞ്ഞതാണ്. പട്ടിക കു​റ്റമ​റ്റതാക്കാനുള്ള ഉത്തരവാദിത്വം തിരഞ്ഞെടുപ്പ് കമ്മിഷനാണ്. വിഷയം രാഷ്ട്രീയവത്കരിക്കുന്നത് വിലകുറഞ്ഞതും പരാജയഭീതി മൂലമുള്ളതുമാണ്.
എൻ.ഡി.എ സ്ഥാനാർത്ഥിക്ക് വധഭീഷണിയെന്ന പേരിൽ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിനു എൽ.ഡി.എഫുമായി യാതൊരു ബന്ധവുമില്ല. സമാധാന അന്തരീക്ഷം തകർക്കാനുള്ള ഏതു നീക്കത്തെയും എൽ.ഡി.എഫ് ചെറുക്കുമെന്നും തിലോത്തമൻ പറഞ്ഞു. തിരഞ്ഞെടുപ്പു കമ്മി​റ്റി പ്രസിഡന്റ് വി.ജി.മോഹനൻ, സെക്രട്ടറി എൻ.എസ്. ശിവപ്രസാദ് എന്നിവരും പങ്കെടുത്തു.