കൊച്ചി: പാതിവഴിയിൽ കിടന്നുപോയ കൊച്ചി കാൻസർ സെന്ററിന്റെ കെട്ടിട നിർമ്മാണത്തിന് വഴിയൊരുങ്ങുന്നു. നിർമ്മാണത്തിന് ഉപകരാർ ഏൽപ്പിൽച്ച ചെന്നൈ ആസ്ഥാനമായ പി.ആൻഡ്.സി കമ്പനിയുടെ അനാസ്ഥയിൽ ഇൻകെൽ കരാർ റദ്ദാക്കിയതിനെതിരെ കമ്പനി നൽകിയ കേസിൽ ഹൈക്കോടതി ഇന്ന് വിധിപ്രഖ്യാപിക്കും. മൂന്നു മാസമായി സ്തംഭിച്ചു കിടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കുമെന്നാണ് പ്രതീക്ഷ.
ബാക്കി ജോലികൾക്കായി ഇൻകെൽ പുതിയ ടെൻഡറുകൾ വിളിച്ചിട്ടുണ്ടെങ്കിലും കോടതി വിധി അനുസരിച്ചാവും മുന്നോട്ട് പോവുക. ബാക്കി നിൽക്കുന്ന സിവിൽ ജോലികളും പബ്ലിക്ക് ഹെൽത്ത് എൻജിനിയറിംഗ് സിസ്റ്റം, വൈദ്യുതീകരണ ജോലികൾ, അഗ്‌നിശമനസംവിധാനങ്ങൾ തുടങ്ങിയവ മെക്കാനിക്ക്, ഇലക്ട്രിക്കൽ, പബ്ലിംഗ് (എം.ഇ.പി) ജോലികൾക്കായാണ് മാർച്ച് 31 ടെൻഡർ വിളിച്ചത്. ഇത്തവണ എല്ലാം ഉൾപ്പെടുത്തി ഒറ്റ ടെൻഡറായാണ് വിളിച്ചിരുന്നത്. ഇത് പ്രകാരമാവും നടപടി. ഇതോടെ പ്രവർത്തനങ്ങൾ പെട്ടെന്ന് പൂർത്തിയാവുമെന്നാണ് പ്രതീക്ഷ.