sivarajan

മൂന്നാർ:മാട്ടുപ്പെട്ടി ഇൻഡോ - സ്വിസ് പ്രൊജക്ടിൽ ആസ്ട്രേലിയൻ കാളയുടെ ആക്രമണത്തിൽ ജീവനക്കാരൻ മരിച്ചു. എറണാകുളം കല്ലൂർക്കാട് കാഞ്ഞിരമുകളിൽ വീട്ടിൽ അയ്യപ്പന്റെ മകൻ ശിവരാജൻ (48) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 6.30തോടെയായിരുന്നു സംഭവം. ശിവരാജനെ ആക്രമിച്ച കാളയ്ക്ക് ഏകദേശം 800 കിലോ തൂക്കമുണ്ട്.

14ാം നംമ്പർ ഷെഡിൽ നിന്ന് കാളകളെ ബീജം ശേഖരിക്കുന്നതിനായി മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുന്നത് പതിവാണ്.
ഓസ്‌ട്രേലിയൻ ബ്രീഡിൽ പെട്ട എച്ച്. എഫ് കാളയെ കൊണ്ടുവരാൻ പോയത് ശിവരാജനായിരുന്നു. അവസാനം പോയ ശിവരാജനെ സമയം കഴിഞ്ഞിട്ടും കാണാതെ വന്നതോടെ ജീവനക്കാർ നടത്തിയ അന്വേഷണത്തിൽ ഷെഡിൽ ബോധരഹിതനായി കിടക്കുന്നതാണ് കണ്ടത്. ഉടൻ മൂന്നാർ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു.സംസ്ഥാന ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡിന്റെ കീഴിലുള്ള മാട്ടുപ്പെട്ടി ഇൻഡോ - സ്വിസ് പ്രൊജക്ടിൽ വിവിധ ഇനങ്ങളിലെ 600 ഓളം പശുക്കളും വിദേശികളായ നിരവധി കാളകളും ഉണ്ട്.