ele

ഇടുക്കി/കട്ടപ്പന: ഉടുമ്പൻചോലയിൽ വോട്ട് ചെയ്തശേഷം ഇരട്ട വോട്ട് ചെയ്യാൻ തമിഴ്‌നാട്ടിലേക്ക് പോവുകയാണെന്നാരോപിച്ച് സ്ത്രീകളടക്കം സഞ്ചരിച്ചിരുന്ന ജീപ്പ് ഇന്നലെ രാവിലെ കോമ്പയാർ പട്ടത്തിമുക്കിൽ ബി.ജെ.പി പ്രവർത്തകർ തടഞ്ഞു.

മരണവീട്ടിൽ പോകാനായാണ് എത്തിയതെന്നാണ് വാഹനത്തിലുള്ളവർ പറഞ്ഞത്. എന്നാൽ ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തതെന്ന് പറഞ്ഞ് മഷി മായ്ക്കാനുള്ള ദ്രാവക കുപ്പിയും പഞ്ഞിയും ബി.ജെ.പി പ്രവർത്തകർ പൊലീസിനെ ഏൽപ്പിച്ചു. തുടർന്ന് വാഹനത്തിലുണ്ടായിരുന്ന എട്ട് വനിതകൾ ഉൾപ്പെടെ 12 പേരെ പിടി കൂടി പൊലീസിന് കൈമാറി. ഇവരെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിലാക്കി. സംഭവത്തിൽ ബി.ജെ.പിക്ക് പിന്തുണയുമായി കോൺഗ്രസ് പ്രവർത്തകർ കൂടി എത്തിയതോടെ നെടുങ്കണ്ടത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. നിരവധി വാഹനങ്ങൾ അതിർത്തിയിൽ ഇരുസംഘങ്ങളും തടഞ്ഞു. തമിഴ്‌നാട്ടിൽ നിന്ന് എത്തിയ രണ്ട് വാഹനങ്ങൾക്ക് നേരെ കല്ലേറുമുണ്ടായി.

കേരള-തമിഴ്‌നാട് അതിർത്തിയായ ചതുരംഗപ്പാറ വഴി അതിർത്തി കടക്കാൻ ശ്രമിച്ച എട്ട് പേരെ കേന്ദ്ര സേനയും പൊലീസും ചേർന്ന് പിടികൂടി മടക്കിയയച്ചു. ഇരട്ടവോട്ടിനെച്ചൊല്ലി കുമളിയിലും സംഘർഷമുണ്ടായി. കൈയിലെ മഷി അടയാളം മാച്ച് കളഞ്ഞ് തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് അതിർത്തി കടക്കാനെത്തിയ നിരവധി പേരെ തിരിച്ചറിഞ്ഞ് പൊലീസും സായുധ സേനയും ചേർന്ന് തിരിച്ചയച്ചു. മൂന്നാർ ചെണ്ടുവര ഗവ. ഹൈസ്‌കൂളിലെ ബി.എൽ.ഒ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് അനുകൂലമായി നിലപാടെടുത്തെന്നാരോപിച്ച് എൽ.ഡി.എഫ് രംഗത്തെത്തിയത് സംഘർഷമുണ്ടാക്കി. തൊടുപുഴ തൊമ്മൻകുത്ത് സെന്റ് തോമസ് എൽ.പി സ്കൂൾ ബൂത്തിൽ എൽ.ഡി.എഫ് പ്രവർത്തകൻ അമ്മയെ വോട്ട് ചെയ്യിപ്പിക്കാൻ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട തർക്കവും സംഘർഷത്തിലെത്തി.

കള്ളവോട്ട് ശ്രമം, തർക്കം

തിരുവനന്തപുരം: കാട്ടാക്കട മണ്ഡലത്തിലെ പള്ളിച്ചലിൽ നേമം ഗവൺമെന്റ് യു.പി.എസിലെ 130-ാം നമ്പർ ബൂത്തിൽ ബി.ജെ.പി പ്രവർത്തകന്റെ വോട്ട് മറ്റാരോ ചെയ്തത് തർക്കത്തിനിടയാക്കി. പാറശാല മണ്ഡലത്തിലെ കള്ളിക്കാട് സ്വദേശി ബൈജുവിന് പകരം കള്ളവോട്ടു ചെയ്യാനെത്തിയ ആളെ പിടികൂടി. പാറശാല മണ്ഡലത്തിലെ പെരുങ്കടവിള സ്വദേശി ബാലകൃഷ്ണൻ നായർ ബൂത്തിലെത്തിയെങ്കിലും വോട്ടു ചെയ്യാനായില്ല. നേരത്തെ തപാൽ വോട്ട് ചെയ്തെന്ന കാരണം പറഞ്ഞാണ് ഇദ്ദേഹത്തിന് അനുമതി നിഷേധിച്ചത്. എന്നാൽ 82 കാരനായ ഇദ്ദേഹം തപാൽ വോട്ടിന് അപേക്ഷിച്ചിട്ടുപോലുമില്ലെന്ന് അറിയിച്ചു.