കുമളി: മുല്ലപ്പെരിയാർ ഉപസമിതി അണക്കെട്ടില് പരിശോധന നടത്തി. ഉപസമിതിചെയർമാൻ ശരവണ കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം തേക്കടിയിൽ നിന്നും ബോട്ട് മാർഗമാണ് അണക്കെട്ടിലെത്തിയത്.പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പില്ലോയിലെ ഷട്ടറുകൾ എന്നിവ പരിശോധിച്ചു. 13 ഷട്ടറുകളിൽ മൂന്നെണ്ണം ഉയര്ത്തി പരിശോധിച്ചു. മിനിറ്റില് 57 ലിറ്ററാണ് സ്വീപ്പേജ് വെള്ളത്തിന്റെ അളവ്.കൊവിഡ് പശ്ചാത്തലത്തിൽ കുമളിയിലെ മുല്ലപ്പെരിയാർ ഓഫീസിലെ യോഗം ഉപേക്ഷിച്ച് അണക്കെട്ടിൽ നിന്നുതന്നെ സ്ഥിതിഗതികൾ വിലയിരുത്തി. 126.65 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ചൊവ്വാഴ്ചത്തെ ജലനിരപ്പ്. കേരള-തമിഴ്‌നാട് പ്രതിനിധികളും പരിശോധനയിൽ പങ്കെടുത്തു.