attack

കുമരകം: ടൂഷൻ കഴിഞ്ഞു മടങ്ങിയ 15 കാരിയെ കടന്നുപിടിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനായി തെരച്ചിൽ ഊർജ്ജിതമാക്കി. പ്രതിയുടെ വീട്ടിലും ബന്ധുവീടുകളിലും സുഹൃത്തുകളെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണങ്ങൾ ഫലം കണ്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

കുമരകം അപ്സര ജംഗ്ഷനു സമീപം അത്തിക്കളത്തിൽ ദിപിൻ ലാലാണ് അഞ്ചിന് വൈകീട്ട് ജെട്ടി പാലത്തിന്റെ വടക്കുവശത്തുവെച്ച് കൂട്ടുകാർക്കൊപ്പം വന്ന വിദ്യാർത്ഥിനിയെ കടന്നുപിടിക്കുകയും കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തത് . മദ്യത്തിനും കഞ്ചാവിനും അടിമയായ ഇയാളു‌ടെ പ്രണയാ ഭ്യർത്ഥന നിരസിച്ചതാണ് പ്രകോപനത്തിനു കാരണം.

പ്രതിയെ പിടിക്കുന്നതിൽ പൊലീസ് അലംഭാവം കാണിക്കുന്നതായി പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. കുമരകത്തും പരിസര പ്രദേശങ്ങളിലും കഞ്ചാവ് ,ഹാൻസ് തുടങ്ങിയവയുടെ ഉപയോഗവും വില്പനയും വ്യാപകമായിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.